ന്യൂഡൽഹി: ബ്രിട്ടേൻറതുൾപ്പെടെ വൻകിട കമ്പനികളുടെ കോവിഡ് വാക്സിൻ വിപണിയിലെത്താൻ വൈകുമെന്നുറപ്പായതോടെ തദ്ദേശീയ വാക്സിൻ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ. നേരത്തേ പ്രതീക്ഷിച്ചതിനേക്കാൾ ഒരുമാസം മുെമ്പങ്കിലും പ്രതിരോധ വാക്സിൻ വിപണിയിലെത്തിക്കാനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ശ്രമം. രാജ്യത്തെ ഔദ്യോഗിക വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് വികസിപ്പിച്ച കോ വാക്സിെൻറ പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അടുത്ത ഫെബ്രുവരിയിലോ മാർച്ചിലോ വാക്സിൻ വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഐ.സി.എം.ആർ ഗവേഷണ തലവൻ രജ്നി കാന്ത് വ്യക്തമാക്കി.
ആസ്ട്ര സെനിക പോലുള്ള കമ്പനികളുടെ വാക്സിൻ വൈകിയാലും ഇന്ത്യക്ക് അടുത്ത വർഷം ആദ്യത്തിൽ വാക്സിൻ ലഭ്യമാക്കാനുള്ള നടപടികളാണ് മുന്നോട്ടു പോകുന്നത്. ''വാക്സിെൻറ ഒന്ന്, രണ്ട് ഘട്ടത്തോടൊപ്പം മൃഗങ്ങളിൽ നടത്തിയ പരീക്ഷണവും വിജയകരമായിരുന്നു. ഇത് സുരക്ഷിതവുമാണ്. എങ്കിലും അവസാന ഘട്ട പരീക്ഷണം പൂർത്തിയാവുന്നതുവരെ 100 ശതമാനം ഉറപ്പു നൽകാനാവില്ല'' -അദ്ദേഹം പറഞ്ഞു.
അതേസമയം, ബ്രിട്ടീഷ് കമ്പനിയായ ആസ്ട്ര സെനികയുടെ വാക്സിൻ പരീക്ഷണം നേരത്തേ ആസൂത്രണം ചെയ്തപോലെ പുരോഗമിച്ചാൽ ജനുവരി ആദ്യത്തിൽ ഇന്ത്യക്ക് വാക്സിൻ ലഭ്യമാവുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനവാല പറഞ്ഞു.
ഒക്സ്ഫഡ് സർവകലാശാലക്കൊപ്പം ചേർന്ന് ആസ്ട്ര സെനികയും ജർമൻ കമ്പനിയായ ബയോ എൻ ടെകുമായി ചേർന്ന് അമേരിക്കൻ കമ്പനിയായ ഫൈസറും മറ്റൊരു കമ്പനിയായ മൊഡേണയുമാണ് വാക്സിൻ നിർമാണത്തിൽ ബഹുദൂരം മുന്നിലെത്തിയ കമ്പനികൾ. ഇതോടൊപ്പം ചൈനീസ് കമ്പനികളായ സിനോവാക്, കാൻസിനോ ബയോളജിക്സ്, നാഷനൽ ബയോടെക് എന്നീ കമ്പനികളും സജീവമായി രംഗത്തുണ്ട്. റഷ്യൻ കമ്പനിയായ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിൻ 40,000 പേരിൽ പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിെൻറ വിവരങ്ങൾ നവംബർ പകുതിയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.