ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരണം 259 ആയി. ഇതുവരെ ഇന്ത്യ ഉൾപ്പെടെ 22 രാജ്യങ്ങളിലേക്കാണ് വൈറസ് ബാധ പടർന്നു പിടിച്ചത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 11,700 കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത ്. അമേരിക്കക്കാർ ൈചനയിലേക്ക് പോകരുതെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെൻറ് മുന്നറിയിപ്പ് നൽകിയ ിട്ടുണ്ട്.
കേരളത്തിൽ 1471 പേർ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച വുഹാനിലേക്ക് നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനം ഇന്ന് രാവിലെയാണ് ഡൽഹിയിൽ ലാൻഡ് ചെയ്തത്. 324 യാത്രക്കാരെയാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിച്ചത്. ഇതിൽ 211പേർ വിദ്യാർഥികളാണ്. 42 മലയാളികളും സംഘത്തിലുണ്ട്. വുഹാനിൽ നിന്നും എത്തിച്ചവരെ ഐസോലേഷൻ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. 14 ദിവസമായിരിക്കും ഇവർ ഐസോലേഷൻ ക്യാമ്പിൽ കഴിയുക.
ചൈനയിലെ കൊറോണ ബാധിത മേഖലയായ വുഹാനിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി എയർ ഇന്ത്യയുടെ അടുത്ത വിമാനം ഇന്ന് പുറപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യയുടെ ഓപറേഷൻ ഡയറക്ടർ ക്യാപ്റ്റൻ അമിതാഭ് സിങ്ങിെൻറ നേതൃത്വത്തിൽ തന്നെയാണ് രണ്ടാമത്തെ വിമാനവും യാത്ര തിരിച്ചത്. ഞായറാഴ്ച രാവിലെയാണ് വിമാനം വുഹാനിൽ നിന്ന് തിരിച്ചെത്തുക.
ഡൽഹി വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് അതോറിറ്റി, സൈന്യത്തിെൻറ മെഡിക്കൽ സംഘം എന്നിവർ പരിശോധിച്ച ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഇതിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ബി.എച്ച്.ഡി.സി ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.