ന്യൂഡൽഹി: കോവിഡ് 19 വൈറസിനോട് രാജ്യം പൊരുതുന്ന സാഹചര്യത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഡോ. ഗിർധർ ഗ്യാനി. വൈറസ് വ്യാപനത്തിെൻറ മൂന്നാം ഘട്ടത്തിലാണ് രാജ്യമെന്ന് കോവിഡ് 19 ഹോസ്പിറ്റൽസ് ടാസ്ക് ഫോഴ്സ് കൺവീനർ ഗിർധർ ഗ്യാനി 'ദി ക്വിൻറി'ന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ‘ഒൗദ്യോഗികമായി നമ്മൾ കോവിഡ് വ്യാപനത്തിെൻറ മൂന്നാം സ്റ്റേജെന്ന് പറയുന്നില്ലെങ്കിലും അതാണ് വാസ്തവം’. കാര്യങ്ങൾ മൂന്നാം ഘട്ടത്തിെൻറ തുടക്കത്തിൽ എത്തിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന അഞ്ച് മുതൽ പത്തു വരെയുള്ള ദിവസങ്ങൾ അതി നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക പ്രതികരണങ്ങൾ സർക്കാറിന്‍റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.
അസോസിയേഷൻ ഒാഫ് ഹെൽത്ത് കെയേഴ്സ് പ്രൊവൈഡേഴ്സിെൻറ സ്ഥാപകനായ ഗിർധർ ഗ്യാനി കഴിഞ്ഞ മാർച്ച് 24ന് പ്രധാനമന്ത്രിയുമായി ആരോഗ്യ വിദഗ്ധർ നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലും പെങ്കടുത്തിരുന്നു.
മൂന്നാം ഘട്ടം എന്നത് വൈറസ് വ്യാപനത്തിെൻറ ഏറ്റവും അപകടകരമായ ഘട്ടമാണ്. സമൂഹ വ്യാപനം ശക്തമാകുന്ന ഭീതിപ്പെടുത്തുന്ന സാഹചര്യം. രോഗത്തിെൻറ ഉറവിടമോ, ആർക്കൊക്കെ രോഗം പടർന്നെന്നോ കണ്ടെത്താനാവാതെ ആരോഗ്യ പ്രവർത്തകരും സർക്കാരും നിസഹായരാവുന്ന അവസ്ഥ. രാജ്യത്ത് നിലവിൽ അത്തരമൊരു സാഹചര്യമാണെന്ന് എവിടെ നിന്നും സ്ഥിരീകരണമില്ലെങ്കിലും നാം അതിലേക്കാണ് നടന്നടുക്കുന്നതെന്ന് ഗിർധർ ഗ്യാനി മുന്നറിയിപ്പ് നൽകുന്നു. വരാനിരിക്കുന്ന 10 ദിവസങ്ങളാണ് സമൂഹ വ്യാപനം തടയാനുള്ള ഏറ്റവും സുപ്രധാന ദിനങ്ങൾ. ഇതുവരെ രോഗ ലക്ഷണങ്ങൾ കാണിക്കാത്തവർ അത് കാണിച്ചു തുടങ്ങുന്ന ദിവസങ്ങൾ. നാം അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഗ്യാനിയുടെ അഭിപ്രായങ്ങൾ പിന്താങ്ങിക്കൊണ്ട് ചില ആരോഗ്യ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന ഉറപ്പാക്കാൻ സംസ്ഥാനങ്ങളിൽ റാപിഡ് ടെസ്റ്റുകൾ നടത്തണമെന്നും അവർ അറിയിച്ചിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും അതിനെ പിന്തുണച്ച് രംഗത്തുവന്നു. ഇനി വരാനിരിക്കുന്ന ദിവസങ്ങൾ അതിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം വാർത്താ സമ്മേളനം വിളിച്ച് അറിയിച്ചിരുന്നു.
നിലവിൽ സർക്കാറിെൻറ കയ്യിൽ ആവശ്യത്തിനുള്ള ടെസ്റ്റിങ് കിറ്റുകളില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇപ്പോൾ പനി, ചുമ, ശ്വാസതടസ്സം പോലുള്ള മൂന്ന് തരം രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാത്രമാണ് ടെസ്റ്റ് ചെയ്യുന്നത്. ഒരു ലക്ഷണം മാത്രമുള്ളവരെ കൂടി ടെസ്റ്റ് ചെയ്യുന്ന സംവിധാനം വേണം. എന്നാൽ, അതിനുള്ള പ്രതിസന്ധിയും അദ്ദേഹം വിശദീകരിച്ചു.
പനിയുള്ള ഒരാളെ കോവിഡ് 19ന് ടെസ്റ്റ് ചെയ്യുന്നതിന് പകരം അടുത്തുള്ള സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോയി പരിശോധിക്കാനാണ് നിർദേശിക്കുന്നത്. കാരണം വൈറസ് ബാധയുള്ള ആളുകൾ ഉപയോഗിച്ച ടെസ്റ്റിങ് കിറ്റുകളിലൂടെ അവർക്കും രോഗം പടരാതിരിക്കാനാണത്. ടെസ്റ്റിങ് കിറ്റുകളുടെ ലഭ്യതക്കുറവാണ് ഇത്തരം അവസ്ഥ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 118 കോവിഡ് ടെസ്റ്റിങ് ലാബുകൾ നിലവിലുണ്ട്. അവിടെ ഒരു ദിവസം 15,000ത്തോളം രോഗികളെ ടെസ്റ്റ് ചെയ്യാൻ സംവിധാനമുണ്ട്. 16 സ്വകാര്യ ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ സർക്കാർ ആശുപത്രികൾ കോവിഡ് ലാബുകളായി മാറ്റാനുള്ള തീരുമാനം പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ തീരുമാനമായതായി ഡോ. ഗ്യാനി അറിയിച്ചു.
ചെറിയ ജില്ലകളിൽ പരമാവധി 600 ബെഡുകളുള്ള കോവിഡ് 19 ആശുപത്രികൾ സ്ഥാപിക്കാനും ഡൽഹി പോലുള്ള വലിയ സിറ്റികളിൽ 3,000 ബെഡുകളുള്ളവ സ്ഥാപിക്കാനുമാണ് സർക്കാർ പ്ലാൻ ചെയ്തത്. ക്വാറൈൻറനിൽ കഴിയുന്നവരെ പാർപ്പിക്കാനും രോഗം സ്ഥിരീകരിച്ചവരെ താമസിപ്പിക്കാനുമൊക്കെയായി പ്രത്യേക സെൻററുകൾ സ്ഥാപിക്കേണ്ടതായുണ്ട്. ഗസ്റ്റ് ഹൗസുകളും ഹോസ്റ്റലുകളും അതിന് വേണ്ടി ഉപയോഗിക്കാമെന്നും ഡോ. ഗിർധർ ഗ്യാനി പറഞ്ഞു. ഇത്തരം ആളുകളെ എത്തിക്കുന്നതിനും കൊണ്ടു പോവുന്നതിനുമുള്ള ഗതാഗത സംവിധാനമാണ് നമ്മെ അലട്ടുന്ന മറ്റൊരു പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.