ന്യൂഡൽഹി: പാകിസ്താൻ ജയിലിലുള്ള ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിെൻറ മോചനത്തിന് പകരം അഫ്ഗാൻ ജയിലിലുള്ള ഭീകരനെ കൈമാറുന്നത് സംബന്ധിച്ച പാകിസ്താെൻറ പ്രസ്താവന സാങ്കൽപിക കള്ളമാണെന്ന് ഇന്ത്യ. രാജ്യാന്തര കോടതി വധശിക്ഷ സ്റ്റേ ചെയ്ത മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പകരമായി പെഷാവർ സ്കൂളിൽ ആക്രമണം നടത്തിയ ഭീകരനെ കൈമാറാമെന്ന നിർേദശവുമായി ഒരു രാജ്യത്തിെൻറ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സമീപിച്ചതായി പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൈമാറാമെന്ന് പറഞ്ഞ ഭീകരെൻറയോ ദേശീയ സുരക്ഷ ഉപദേഷ്ടാവിെൻറയോ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും പെഷാവറിലെ സൈനിക സ്കൂളിൽ ആക്രമണം നടത്തിയ ഭീകരർ അഫ്ഗാനിസ്താനിലെ ജയിലിലാണ് കഴിയുന്നെതന്ന് പറഞ്ഞു.
ഇൗ സാഹചര്യത്തിൽ, പാക് മന്ത്രിയുടെ പ്രസ്താവനയെ എതിർത്ത് അഫ്ഗാനിസ്താൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയും പ്രതികരിച്ചത്. പാക് വിദേശകാര്യ മന്ത്രിയുമായി സെപ്റ്റംബർ 21ന് ന്യൂയോർക്കിൽ നടന്ന ചർച്ചയിൽ ഇന്ത്യയെയോ ഏതെങ്കിലും ഇന്ത്യൻ പൗരനെയോ കുറിച്ച പരാമർശമുണ്ടായില്ലെന്ന് അഫ്ഗാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഹമ്മദ് ഹനീഫ് പ്രസ്താവനയിൽ വ്യക്തമാക്കി. പാകിസ്താൻ നടത്തുന്ന കള്ളപ്രചാരണങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പ്രസ്താവനയെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ യു.എന്നിൽ പാക് അംബാസഡർ തെറ്റായ ചിത്രം കാണിച്ചത് വക്താവ് ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.