ആഢംബര കാറുകൾ, കിലോ കണക്കിന് സ്വർണം, 17 ടൺ തേൻ; വിരമിച്ച പി.ഡബ്ല്യു.ഡി എൻജിനീയറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത്

ഭോപ്പാൽ: വിരമിച്ച പി.ഡബ്ല്യു.ഡി എൻജിനീയറുടെ വീട്ടിൽ ലോകായുക്ത റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. അടുത്തിടെ സംസ്ഥാനത്ത് നടന്നതിൽ ഏറ്റവും വലയ അഴിമതിയാണിത്. 3 കോടിയലധികം വില വരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയാണ് വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. അതേ സമയം ഫാം ഹൗസിൽ നിന്ന്  17 ടൺ തേനാണ് പിടിച്ചെടുത്തത്.

വ്യാഴാഴ്ച പുലർച്ചെ മണിപുരം കോളനിയിൽ നടന്ന് റെയ്ഡിൽ 8 ലക്ഷത്തിലധികം രൂപയും, 50 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങളും കണ്ടെടുത്തു. മെഹ്റയുടെ രണ്ടാമത്തെ വസതിയിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വത്ത് കണ്ടെടുത്തത്. 26 ലക്ഷം പണമായും, 2.6 കിലേോ സ്വർണവും, 5 കിലോയിലധികം സ്വർണവുമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.


ഇതിനൊക്കെ പുറമെ 6 ട്രാക്ടറുകൾ, നിർമാണത്തിലിരിക്കുന്ന 32 കോട്ടേജുകൾ, നിർമാണം പൂർത്തിയാക്കിയ കോട്ടേജുകൾ, മത്സ്യ കൃഷി ചെയ്യുന്ന സ്വകാര്യ കുളം എന്നിങ്ങനെ കോടികളുടെ അനധികൃതസ്വത്തും റെയ്ഡിൽ കണടെടുത്തു. മെഹറയുടെ ബിസിനസ് പങ്കാളിയായ കെ.ടി ഇൻഡസ്ട്രീസിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ ഫോറൻസിക് പരിശോധനക്കായി കൈമാറിയിട്ടുണ്ട്. 

Tags:    
News Summary - Illegal assets worth crores of rupees seized from retired PWD engineer's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.