ബംഗളൂരു: രാജരാജേശ്വരി നഗർ മണ്ഡലത്തിലെ ജാലഹള്ളിയിലെ ഫ്ലാറ്റിൽനിന്ന് വോട്ടർ തിരിച്ചറിയൽ കാർഡുകളും കൗണ്ടർ ഫോയിലുകളും കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് എം.എൽ.എക്കെതിരെ കേസ്. രാജരാജേശ്വരി നഗർ (ആർ.ആർ നഗർ) മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ മുനിരത്ന നായിഡുവിനെതിരെയാണ് പൊലീസ് എഫ്.െഎ.ആർ ഫയൽ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ 10ലധികം പേർക്കെതിരെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത 10 പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാലഹള്ളി പൊലീസ് മുനിരത്നക്കും ഫ്ലാറ്റ് ഉടമ മഞ്ജുള നഞ്ചമുറിക്കെതിരെയും കേസെടുത്തത്. കസ്റ്റഡിയിലെടുത്ത മറ്റുള്ളവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ഉൾപ്പെട്ട ചിന്നതമ്പി എന്നയാളെ മറ്റൊരു കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം അനധികൃതമായി വോട്ടർ തിരിച്ചറിയൽ കാർഡുകൾ നിരവധിപേർക്ക് വിതരണം ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മുനിരത്ന എം.എൽ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.