രണ്ടു സഹോദരങ്ങളുടെ മൃതദേഹം ഖബറടക്കിയത് മറക്കാനാകില്ല
ന്യൂഡൽഹി: മുസ്തഫാ ബാദിലെ വലിയ ഖബർസ്ഥാനിലാണ് 20കാരനായ ആസിഫിനെ കണ്ടത്. മൃതദേഹം സംസ്കരിക്കുന്നതി നുള്ള കുഴി കുഴിക്കുകയായിരുന്നു ആ യുവാവ് അപ്പോഴും. തുടർച്ചയായി ജോലിചെയ്തതിെൻറ ക്ഷീണം പ്രകടം. എന്നിട്ടും ജോലി മാറ്റിെവക്കുന്നില്ല. ടീഷർട്ടിലും പാൻറിലും മണ്ണു പുരണ്ടിരിക്കുന്നു. സംസാരിക്കാൻ താൽപര്യം കാണിക്കുന്നില്ല. കുഴി വെട്ടുന്നതിനിടയിൽ തന്നെ ചില ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുതുടങ്ങി. ഫ്രെബുവരി 25ന് വംശീയാതിക്രമം തുടങ്ങിയത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു. ഇതുവരെ എട്ട് മൃതദേഹങ്ങളാണ് തെൻറ കൈകൊണ്ട് അടക്കിയതെന്ന് ആസിഫ് പറഞ്ഞു.
‘മരിച്ചവരുടെ പേരുകൾ ടെലിവിഷനിൽ തെളിയും മുമ്പ് തന്നെ ഖബറടക്കം ഇവിടെ തുടങ്ങിയിരുന്നു. കുഴിവെട്ടൽ പുതുമയുള്ളതല്ല. എന്നാൽ, സംഘർഷം തുടങ്ങിയ ശേഷം ജീവിതത്തിലെ ഏറ്റവും കഠിനമായ സമയങ്ങളിലൂടെയാണ് കടന്നുപോയത്’ - ആസിഫ് പറയുന്നു. രണ്ടു സഹോദരങ്ങളുടെ മൃതദേഹം ഖബറടക്കിയത് മറക്കാനാകില്ല. 30 വയസ്സുകാരനായ മുഹമ്മദ് ആമിറിനെയും 19 വയസ്സുള്ള ഇളയ സഹോദരൻ ഹാഷിമിനെയും ആറടി വ്യത്യാസത്തിലാണ് അടക്കിയത്. ഫെബ്രുവരി 25ന് രാത്രിയാണ് ഇരുവരും മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സമീപത്തെ കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. ശിവ് വിഹാറിൽനിന്ന് മൂന്നു മൃതദേഹങ്ങളാണ് ഖബറിസ്ഥാനിലേക്ക് എത്തിച്ചതെന്നും ആസിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.