ഹൈദരാബാദ്: പ്രണയബന്ധം എതിർത്തതിന് മകൾ അമ്മയെ കൊലപ്പെടുത്തി. മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം വീട്ടിൽ കഴിയുകയും ചെയ്തു. ഹൈദരാബാദിലെ ഹയാത്നഗറിലാണ് സംഭവം.
ഒക്ടോബർ 18ന് നടന്ന കൊലപാതകം പൊലീസ് അന്വേഷണത്തിലാണ് വെളിപ്പെട്ടത് . കാമുകന്‍റെ സഹായത്തോടെയാണ് കീർത്തി റെഡ്ഡി എന്ന 19കാരി അമ്മയെ കൊലപ്പെടുത്തിയത്.
കീർത്തിയും രണ്ട് യുവാക്കളും തമ്മിലുള്ള ബന്ധത്തെ അമ്മ രജിത (39) എതിർത്തിരുന്നു. ഒക്ടോബർ 18ന് ഇതിലൊരു കാമുകന്‍റെ സഹായത്തോടെ കീർത്തി അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ച ഇരുവരും മൂന്ന് ദിവസം ഒന്നിച്ച് കഴിഞ്ഞു. ദുർഗന്ധം അനുഭവപ്പെട്ട് തുടങ്ങിയതോടെ ഇവർ മൃതദേഹം റെയിൽവേ ട്രാക്കിൽ കൊണ്ടിടുകയായിരുന്നു.
ട്രക്ക് ഡ്രൈവറായ കീർത്തിയുടെ പിതാവ് ശ്രീനിവാസ് റെഡ്ഡി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയെ കാണാത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. താൻ വിശാഖപട്ടണത്ത് പോയിരുന്നുവെന്നും തിരികെയെത്തിയപ്പോൾ അമ്മയെ കണ്ടില്ലെന്നുമാണ് കീർത്തി പിതാവിനോട് പറഞ്ഞത്.
തുടർന്ന് ശ്രീനിവാസ് റെഡ്ഡി പൊലീസിൽ പരാതി നൽകി. കീർത്തിയുടെ മൊഴികളിലെ പൊരുത്തക്കേടുകൾ മനസ്സിലാക്കിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.