ന്യൂഡൽഹി: രാജ്യത്തെ െഞട്ടിച്ച കത്വ, ഉന്നാവോ ബലാത്സംഗ കേസുകളിൽ പ്രതിഷേധം പടരുമ്പോഴും മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഒാൺലൈൻ മാധ്യമങ്ങൾ. സംഭവങ്ങളിൽ പ്രധാന മന്ത്രിയുടെ പ്രതികരണങ്ങൾ ഇതാണെന്ന തലക്കെട്ടിൽ 'ദ ക്വിന്‍റ് ' ആണ് വാർത്ത ആദ്യം പുറത്തുവിട്ടത്. എന്നാൽ വാർത്ത വായിക്കാനായി ലിങ്ക് തുറക്കുമ്പോൾ പ്രധാനമന്ത്രി ഈ സംഭവത്തിൽ പ്രതികരിക്കുമ്പോൾ മാത്രമേ ഈ വാർത്ത പ്രസിദ്ധീകരിക്കാനാവൂവെന്നായിരുന്നു ഉള്ളടക്കം. ഇത് പിന്നീട് 'ദ വയർ' പേലുള്ള ഒാൺലൈൻ മാധ്യമങ്ങൾ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.