തീ ഗോളമായി ഹെലികോപ്ടർ, രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് നാട്ടുകാർ -വിഡിയോ

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണുണ്ടായ ദുരന്തത്തിൽ ഞെട്ടി രാജ്യം. 13 പേരുടെ മരണം സ്ഥിരീകരിച്ച അപകടത്തിൽ, ബിപിൻ റാവത്തിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. വ്യോമസേനയുടെ എം.ഐ 17വി5 ഹെലികോപ്ടറാണ് തകർന്നത്. ഉച്ചക്ക് 12.20ഓടെയായിരുന്നു അപകടം.

Full View

നാട്ടുകാരായ ഗ്രാമീണരാണ് അപകടത്തിന്‍റെ ആദ്യനിമിഷങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഹെലികോപ്ടർ തീഗോളമായി മാറിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. 

Full View

ഉച്ചക്ക് 12.20ഒാടെ ഊട്ടിയിലെ കൂനൂരിലെ കട്ടേരി പാർക്കിലായിരുന്നു അപകടം. ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വെല്ലിങ്ടൺ കന്‍റോൺമെന്‍റിലെ ഡിഫൻസ് സർവീസസ് കോളജിലേക്ക് പോവുകയായിരുന്നു സംഘം. 




Tags:    
News Summary - Helicopter crash Coonoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.