ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ഭാര്യയുടെ മരണത്തിൽ ദുരൂഹത യുണ്ടെന്ന മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവന വിവാദമായി. 2004ലാണ് യെദിയൂരപ്പയുടെ ഭാര്യ മൈത്രാദേവിയെ ശിവമൊഗ്ഗയിലെ അവരുടെ വസതിയിലെ ചെറിയ വാട്ടർ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഒരു അടി മാത്രം താഴ്ചയുള്ള ടാങ്കിൽ എങ്ങനെയാണ് ഒരാൾ വഴുതി വീണ് മരിക്കുകയെന്നും നിർഭാഗ്യവശാൽ എല്ലാവരും അത് അംഗീകരിച്ചുവെന്നും ചോദ്യംചെയ്യപ്പെടേണ്ടയാളാണ് ഇപ്പോൾ സംസ്ഥാനത്തിെൻറ രക്ഷകനായിരിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.
എന്നാൽ, അക്കാലത്തുതന്നെ മരണത്തിൽ അന്വേഷണം നടന്നതാണെന്നും അടിസ്ഥാനരഹിതമായ ആരാപണം വീണ്ടും കുമാരസ്വാമി ഉന്നയിക്കുകയാണെന്നുമാണ് ബി.ജെ.പി വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.