ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ബി.ജെ.പി താൽകാലികമായി ഉപേക്ഷിച്ചെങ്കിലും പ്രതിരോധവുമായി ജെ.ഡി.എസ് നേതൃത്വം രംഗത്ത്. പാർട്ടി എം.എൽ.എമാരുടെയും എം.എൽ.സിമാരുടെയും യോഗം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിളിച്ചു. നാളെ കുമാരസ്വാമിയുെട ബംഗളൂരുവിലെ വസതിയിലാണ് യോഗം നടക്കുക.
കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ താഴെയിറക്കാനുള്ള നീക്കം താൽകാലികമായി ഉപേക്ഷിച്ചെന്ന് ബി.ജെ.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘ഒാപറേഷൻ താമര’ നീക്കത്തിന് മറുപടിയായി ബി.ജെ.പി എം.എൽ.എമാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് ജെ.ഡി.എസും കോൺഗ്രസും നടത്തുന്നത്.
ഇതിന്‍റെ ഭാഗമായി കുമാരസ്വാമി കലബുറഗിയിലെ ബി.ജെ.പി എം.എൽ.എ ബസവരാജുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടാതെ, ബി.ജെ.പി വിട്ട് വരാൻ തയാറായ പത്തോളം എം.എൽ.എമാരുടെ പട്ടിക കുമാരസ്വാമി തയാറാക്കിയിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.