ചണ്ഡിഗഢ്: ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ഗ്രാമത്തിൽ പെൺകുട്ടിയെ ബൈക്കിലിരുത്തി യതിെൻറ പേരിൽ 20കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. ബുധനാഴ്ചയാണ് സംഭ വം. ബാഹു-ജമൽപുർ ഗ്രാമത്തിലെ അങ്കിത് കുമാറാണ് കൊല്ലപ്പെട്ടത്. 15കാരിയായ പെൺകുട്ടിയുമായി ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ ബന്ധുക്കൾ തടഞ്ഞുനിർത്തി തൊട്ടടുത്ത ഫാം ഹൗസിലേക്ക് കൊണ്ടുപോയി വടികൊണ്ട് ക്രൂരമായി അടിച്ചുപരിക്കേൽപിച്ചു.
പിന്നീട് യുവാവിെൻറ ബന്ധുക്കളെ വിളിച്ചുകൊണ്ടുപോകാൻ ആവശ്യപ്പെട്ടു. അവർ എത്തിയപ്പോഴേക്കും ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചിരുെന്നന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി, പിതാവ് അനിൽ, സഹോദരൻ സുനിൽ തുടങ്ങിയവർക്കുംചില ബന്ധുക്കൾക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.