ന്യൂഡല്‍ഹി: ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും പിറകെ ഹരിയാനയിലും ബാങ്ക് വിളിക്ക് എതിരെ പ ൊലീസ്. ഗ്രാമത്തിലെത്തി ബാങ്ക് വിളി അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്ന് സൂരജ്കുണ്ഡിലെ പൗഡി ഗ്രാമവാസികൾ പറഞ്ഞു. ബാങ്ക് വിളി നിരോധിച്ചിട്ടുണ്ടെന്നും നിരോധനം നടപ്പാക്കിയില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയതായും പറയുന്നു.
നിരോധന ഉത്തരവിെൻറ പകര്‍പ്പ് ഗ്രാമീണര്‍ ചോദിച്ചെങ്കിലും നല്കാന് പൊലീസ് തയാറായില്ല. റമദാന് വ്രതകാലത്ത് നോമ്പ് സമയം അറിയുന്നത് ബാങ്കിലൂടെയാണെന്ന് പറഞ്ഞെങ്കിലും മൈക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് പൊലീസ് തീര്‍ത്തുപറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഇന്‍സ്പെക്ടറെയും ഡെപ്യൂട്ടി പൊലീസ് കമീഷണറെയും കണ്ടെങ്കിലും അവരും ബാങ്ക് വിളിക്കരുതെന്ന നിലപാടിലുറച്ചുനില്ക്കുകയായിരുന്നു.
ബാങ്ക് വിളി നിരോധനം വിവാദമായപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് വാക്കാല്‍ നിരോധന ഉത്തരവ് ഉണ്ടെന്ന് വ്യക്തമാക്കിയപ്പോള്‍ ഡല്‍ഹി പൊലീസ് നിരോധനം ഇല്ലെന്ന് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.