ഹരിയാന മഹിള കോൺഗ്രസ് പ്രസിഡൻറ് ബി.ജെ.പിയിൽ

റോത്തക്: ഒക്ടോബറിൽ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസിന് ആഘാതമായ ി ഹരിയാനയിൽ മഹിള കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേക്കേറി. ഹരിയാന പ്രദേശ് മഹിള കോൺഗ്രസ് പ്രസിഡൻറ് സുമിത്ര ചൗഹാനാണ് പാർട്ടി വിട്ടത്.

മുത്തലാഖ്, കശ്മീർ വിഷയങ്ങളിൽ ജനഹിതത്തിന് വിരുദ്ധമായ പാർട്ടി നിലപാടിൽ മനംമടുത്താണ് കോൺഗ്രസ് വിട്ടതെന്ന് അവർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സുഭാഷ് ബറാല, സുമിത്രയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

വിഭാഗീയതയിൽപെട്ടുഴലുന്ന ഹരിയാന കോൺഗ്രസിൽ ശുദ്ധികലശത്തിെൻറ ഭാഗമായി കുമാരി ഷെൽജയെ പി.സി.സി പ്രസിഡൻറായും മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായും എ.ഐ.സി.സി പ്രസിഡൻറ് സോണിയ ഗാന്ധി നിയമിച്ചിരുന്നു.

Tags:    
News Summary - Haryana Congress Women's Unit Chief Joins BJP Ahead of State Polls -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.