ഛണ്ഡിഗഢ്: ഡൽഹിയുമായുള്ള അതിർത്തികൾ പൂർണമായും അടച്ച് ഹരിയാന. അവശ്യസർവീസുകൾക്ക് മാത്രമാണ് ഇനി അതിർത്തി കടന്ന് സഞ്ചരിക്കാൻ സാധിക്കുക. ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജാണ് അതിർത്തികളടച്ച കാര്യം അറിയിച്ചത്. രാജ്യതലസ്ഥാനത്ത് നിന്ന് എത്തുന്നവരിലൂടെ കോവിഡ് പകരുന്നത് തടയാനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് കോവിഡ് കൂടുതൽ. ഇതിനുള്ള പ്രധാനകാരണം ഡൽഹിയിൽ നിന്ന് ഹരിയാനയിലേക്ക് ആളുകൾ എത്തുന്നതാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയിലെ കണക്കുകൾ പ്രകാരം അതിർത്തി ജില്ലകളായ ഫരീദാബാദിൽ 98 പേർക്കും ജാജാറിൽ ആറ് പേർക്കും സോനിപത്തിൽ 27 പേർക്കും ഗുഡ്ഗാവിൽ 111 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇ-പാസുള്ള ഡോക്ടർ, നേഴ്സ്, പൊലീസ്, നിയമവിദഗ്ധർ എന്നിവർക്ക് അതിർത്തി കടന്ന് ഹരിയാനയിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.