ന്യൂഡൽഹി: കർണാടകയിൽ വൻ വിജയത്തോടെ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ എല്ലാ കണ്ണുകളും ഇന്ന് നടക്കുന്ന നിയമസഭ കക്ഷി യോഗത്തിലേക്കാണ്. കർണാടകയിൽ ആര് മുഖ്യമന്ത്രിയാകുമെന്ന സസ്പെൻസിന് നിയമസഭ കക്ഷിയോഗത്തിൽ അറുതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച് പ്രസ്താവന നടത്തിയിരിക്കുകയാണ് സഹോദരൻ ഡി.കെ സുരേഷ്.
ഡി.കെയുടെ സഹോദരനെന്ന നിലയിലും സാധാരണക്കാരനായ ഒരു പൗരനെന്ന നിലയിലും ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായാൽ സന്തോഷമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ടാണ് കർണാടകയിൽ നിയമസഭ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം നടക്കുന്നത്. എല്ലാ എം.എൽ.എമാരോടും യോഗത്തിനെത്താൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എട്ട് തവണ എം.എൽ.എയായ ഡി.കെ ശിവകുമാർ വൊക്കലിംഗ സമുദായത്തിൽ നിന്നുള്ളയാളാണ്. രാഷ്ട്രീയത്തിൽ തുടക്കം മുതൽ തന്നെ കോൺഗ്രസ് അനുയായിയായിരുന്നു. 27ാം വയസിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. കർണാടകയിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.