ഹനുമാൻ ബനിവാൾ

'കർഷകർക്കെതിരെ നിൽക്കുന്ന ആരുടെയും ഒപ്പമുണ്ടാകില്ല'; ആർ.എൽ.പി എൻ.ഡി.എ വിട്ടു

ന്യൂഡൽഹി: കർഷകർക്ക് എതിരെ നിൽക്കുന്ന ആരുടെയും ഒപ്പമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടി (ആർ.എൽ.പി) എൻ.ഡി.എ വിടാൻ തീരുമാനിച്ചു. പാർട്ടി അധ്യക്ഷനും നഗൗറിൽ നിന്നുള്ള ലോക്സഭാംഗവുമായ ഹനുമാൻ ബനിവാളാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിലെ ആൾവാർ ജില്ലയിലെ ഷാജഹാൻപൂർ - ഖേഡ അതിർത്തിയിലെ കർഷക റാലിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

'ലോക്സഭയിൽ കയറാൻ എനിക്ക് സാധിച്ചിരുന്നില്ല. ഞാൻ അവിടെയുണ്ടായിരുന്നുവെങ്കിൽ കാർഷിക ബില്ലിന്‍റെ പകർപ്പുകൾ കീറിക്കളയുമായിരുന്നു' -48കാരനായ ബനിവാൾ പറഞ്ഞു. രാജസ്ഥാനിൽ മൂന്ന് എം.എൽ.എമാരും ലോക്സഭയിൽ ഒരു എംപിയുമാണ് പാർട്ടിക്കുള്ളത്.

2018ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പി വിട്ട ബനിവാൾ ആർ.എൽ.പി രൂപീകരിച്ചത്. എന്നാൽ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയും ആർ.എൽ.പിയും സഖ്യത്തിലായി. നേരത്തെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദളും എൻ.ഡി.എ വിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.