ഗ്യാൻവാപി പള്ളി: വിഡിയോ സർവേ പുനരാരംഭിച്ചു

വാരാണസി: കനത്ത സുരക്ഷ സന്നാഹങ്ങൾക്കിടെ കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടുള്ള ഗ്യാൻവാപി പള്ളി കോംപ്ലക്സിൽ വിഡിയോഗ്രഫി സർവേ പുനരാരംഭിച്ചു. കോടതി നിയോഗിച്ച മൂന്നു അഭിഭാഷക കമീഷണർമാർ, ഹിന്ദു-മുസ്‍ലിം വിഭാഗങ്ങളുടെ പ്രതിനിധികളായ അഞ്ച് വീതം അഭിഭാഷകർ, സഹായിയായ അഭിഭാഷകൻ, വിഡിയോ ചിത്രീകരണ സംഘം എന്നിവരാണ് സർവേ നടത്തുന്നത്.

പള്ളി കമ്മിറ്റി സർവേയുമായി സഹകരിക്കുന്നതായും കാര്യങ്ങൾ സുഗമമായി നടക്കുന്നതായും ജില്ല മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു. സർവേയുമായി സഹകരിക്കുമെന്ന് പള്ളിക്കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 7.30ഓടെ കാശി വിശ്വനാഥ ക്ഷേത്ര കോംപ്ലക്സിന്റെ നാലാം നമ്പർ ഗേറ്റിൽ ഒത്തുചേർന്നാണ് ബന്ധപ്പെട്ടവർ സർവേക്കായി നീങ്ങിയത്. 1,500ലേറെ പി.എ.സി ജവാന്മാരെയാണ് സുരക്ഷക്കായി നിയോഗിച്ചത്. ഗ്യാൻവാപി കോംപ്ലക്സിന്റെ 500 മീറ്റർ പരിധിക്കകത്തേക്ക് പൊതുജനം പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. സിറ്റിയിലെ ഗൊഡൗലിയ, മൈദാഗിൻ മേഖലകളിൽ നിന്നുള്ള വാഹനങ്ങളും തടഞ്ഞു. സർവേയുടെ ഭാഗമായി ഗ്യാൻവാപി കോംപ്ലക്സിൽ പ്രത്യേക ലൈറ്റുകളും കാമറകളും സ്ഥാപിച്ചിരുന്നു. അമ്പത് ശതമാനത്തിലേറെ സർവേ പൂർത്തിയായെന്നും ഞായറാഴ്ച പുനരാരംഭിക്കുമെന്നും ജില്ല മജിസ്ട്രേറ്റ് അറിയിച്ചു.  

ഹരജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താനുള്ള നീക്കം തടയണമെന്നും തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി പരിഗണിക്കും. സിവിൽ കോടതി ഉത്തരവിനെതിരെ പള്ളി പരിപാലിക്കുന്ന അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തു. കേസിനെ കുറിച്ച് ധാരണയില്ലെന്നും രേഖകൾ പരിശോധിച്ച ശേഷം ഹരജി ലിസ്റ്റ് ചെയ്യാമെന്നും വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചിരുന്നു. ഇതിനു പിറകെ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹരജി ലിസ്റ്റ് ചെയ്യുകയായിരുന്നു. പ്ലേസ് ഓഫ് വര്‍ഷിപ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന പള്ളിയാണ് ഗ്യാൻവാപി. അവിടെ സര്‍വേ നടത്താന്‍ അനുമതി നല്‍കാനാവില്ലെന്നായിരുന്നു ഹരജിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഗ്യാൻവാപി പള്ളി കോംപ്ലക്സ് വിഡിയോഗ്രഫി സർവേക്ക് നിയോഗിച്ച അഭിഭാഷക കമീഷനെ മാറ്റാൻ കഴിഞ്ഞദിവസം സിവിൽ കോടതി വിസമ്മതിച്ചിരുന്നു.  

Tags:    
News Summary - Gyanvapi Mosque Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.