ന്യൂഡൽഹി: പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ട് മുസ്ലിം കുടുംബത്തിന് ക്രൂരമർദനം. നാലംഗ കുടുംബത്തെ 40 അം ഗ സംഘമാണ് മർദിച്ചത്. ഗുരുഗ്രാം ജില്ലയിലെ ബോണ്ടസി മേഖലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. ഇവരോട ് പാകിസ്താനിലേക്ക് പോകാൻ അക്രമി സംഘം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഹോളി ദിനത്തിൽ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവമെന്ന് എ.സി.പി ഷംസീർ സിങ് പറഞ്ഞു. ക്രിക്കറ്റ് കളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Gujjars attack Muslims family in Gurgaon and India police is sleeping. pic.twitter.com/QLyNKoTmDJ
— Ahmed Shaikh (@AhmedSh74648708) March 23, 2019
പരിക്കേറ്റവരിൽ ഒരാളായ ഷാഹിദിൻെറ മൊഴിയനുസരിച്ച് തെരുവിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഷാഹിദ് ഉൾപ്പടെയുള്ളവരോട് കളി നിർത്താൻ ഒരു സംഘം ആളുകൾ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയാറാകാതിരുന്നതോടെ ഇരുമ്പ് കമ്പികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് മർദിക്കുകയായിരുന്നു.
മർദിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊള്ളാൻ സംഘം തയാറായില്ല. മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയവരെ പിന്തുടർന്ന് അക്രമികൾ അടിച്ചതായും ഷാഹിദ് വ്യക്തമാക്കുന്നു.
പിന്നീട് ഷാഹിദിെൻറ ബോധം മറഞ്ഞതിന് ശേഷമാണ് മർദനം നിർത്തിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയപ്പോൾ നടപടിയെടുക്കാൻ ആദ്യം തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.