പ്രണയ ബന്ധത്തിന്‍റെ പേരിൽ ഗുജറാത്തിൽ മുസ്ലിം യുവാവിനെ മർദിച്ചു കൊന്നു

ഗാന്ധിനഗർ: ഗോത്രവിഭാഗക്കാരിയായ പെൺകുട്ടിയുമായുള്ള പ്രണയത്തിന്‍റെ പേരിൽ ഗുജറാത്തിൽ മുസ്ലിം യുവാവിനെ മർദിച ്ചു കൊന്നു. ഫായിസ് എന്ന 17കാരനാണ് കൊല്ലപ്പെട്ടത്. ജൂലൈ 24നാണ് സംഭവം.

ക്രൂരമർദനത്തിനിരയായ ഫായിസിനെ പിതാവ് മുഹമ്മദ് സുൽത്താൻ റഹീം ഖുറൈശിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, രക്ഷിക്കാനായില്ല. മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ബോറിദ്രയിലെത്തിയ റഹീം ഖുറൈശി ക്രൂരമർദനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഫായിസിനെ കണ്ടെത്തുകയായിരുന്നു.

ഫായിസിന്‍റെ കൈയിലും കരളിനും സാരമായ പരിക്കേറ്റിരുന്നു. വാരിയെല്ലുകൾ തകർന്നിരുന്നു. മകനെ മർദിച്ചത് ആരാണെന്ന് തനിക്കറിയില്ല. കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നൽകണം -റഹീം ഖുറൈശി പറഞ്ഞു.

ഹിന്ദു- മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് ആളുകൾ പറയുന്നു. എന്നാൽ, തന്‍റെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ല. വെറും 17 വയസ് മാത്രമായിരുന്നു അവന് -ഫായിസിന്‍റെ മാതാവ് ഫർസാനാബാനു പറഞ്ഞു.

ഫായിസ് ബോറിദ്ര വില്ലേജിലെ ഗോത്രവിഭാഗക്കാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിന്‍റെ പേരിലാണ് മർദനമെന്നും പൊലീസ് പറയുന്നു. 12 പേർ അടങ്ങുന്ന സംഘമാണ് വടിയും പൈപ്പുകളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്.

സംഭവത്തിൽ നാല് പേരെ പിടികൂടിയതായും മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Gujarat: 17-year-old Muslim youth beaten to death over affair with tribal girl -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.