ന്യൂഡൽഹി: കടക്കെണിയിലായ എയർ ഇന്ത്യക്ക് വി.വി.െഎ.പികൾക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്ത വകയിൽ കേന്ദ്രം നൽകാനുള്ളത് 1146.86 കോടി. പ്രതിരോധ മന്ത്രാലയം 211.17 കോടി, കാബിനറ്റ് സെക്രേട്ടറിയറ്റ്, പ്രധാനമന്ത്രിയുടെ ഒാഫിസ് 543.18 കോടി, വിദേശകാര്യ മന്ത്രാലയം 392.33 കോടി എന്നിങ്ങനെയാണ് നൽകേണ്ടത്. വിവരാവകാശ നിയമപ്രകാരം കമ്മഡോർ (റിട്ട.) ലോകേഷ് ബത്രക്ക് സെപ്റ്റംബർ 26ന് എയർ ഇന്ത്യ നൽകിയ മറുപടിയിലാണ് കുടിശ്ശികയുടെ വിവരം വെളിപ്പെടുത്തിയത്.
പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരുടെ യാത്രക്കും ആളുകളെ ഒഴിപ്പിക്കാനും വിമാനം വിട്ടുനൽകിയതിന് 10 വർഷം മുമ്പുള്ള പണം നൽകാനുണ്ട്. എയർ ഇന്ത്യ കഴിഞ്ഞ മാർച്ചിൽ നൽകിയ മറുപടിയിൽ ജനുവരി 31 വരെ കേന്ദ്രം നൽകാനുള്ളത് 325 കോടിയായിരുന്നു. ഇതാണ് 1146.86 കോടിയായി ഉയർന്നത്.
പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രക്ക് വിമാനം നൽകുന്നത് എയർ ഇന്ത്യയാണ്. കേന്ദ്ര സർക്കാർ എയർ ഇന്ത്യക്ക് നൽകാനുള്ള തുകയെക്കുറിച്ച് കംട്രോളർ-ഒാഡിറ്റർ ജനറൽ 2016ലെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
50,000 കോടിയുടെ ബാധ്യതയുള്ള എയർ ഇന്ത്യ സ്വകാര്യവത്കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.