ഗൊരഖ്പൂർ: ഉത്തർപ്രദേശ് ബി.ആർ.ഡി മെഡിക്കൽ കോളജിൽ നിന്ന് മരിച്ച കുട്ടിയുടെ പിതാവ് സംസ്ഥാന ആരോഗ്യമന്ത്രിെക്കതിരെ െപാലീസിൽ പരാതി നൽകി. ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അശുതോഷ് ടൺഡൻ, ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ െസക്രട്ടറി പ്രശാന്ത് ത്രിവേദി എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ബീഹാറിലെ ഗോപാൽ ഗഞ്ചിൽ നിന്നുള്ള രാജ്ഭർ ആഗസ്റ്റ് 10നാണ് കുഞ്ഞിനെ ചികിത്സക്കായി ബി.ആർ.ഡി മെഡിക്കൽ കോളജിൽ പ്രേവശിപ്പിക്കുന്നത്. ഒാക്സിജൻ ക്ഷാമമാണ് കുട്ടിയുെട മരണത്തിലേക്ക് നയിച്ചതെന്നും ഇതിനുത്തരവാദികളായ മന്ത്രിമാർക്കും ഉനദ്യാഗസ്ഥർക്കുെമതിെര നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. മരണശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. ആഗസ്റ്റ് 14നാണ് പരാതി നൽകിയത്. എന്നാൽ ഇതുവരെയും പരാതിയിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.