ന്യൂഡൽഹി: ഗോരഖ്പുരിൽ ഒാക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സമയത്ത് സ്വന്തം ഉത്തരവാദിത്തത്തിൽ സിലിണ്ടറുകൾ എത്തിച്ച് നിരവധി ജീവൻ രക്ഷിച്ചതിന് ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ അഹ്മദിന് ലഭിച്ചത് ജാമ്യമില്ലാ ജയിൽവാസം. ഇൗ ഡോക്ടർ രക്ഷിച്ചില്ലായിരുെന്നങ്കിൽ ഇനിയുമേറെ കുഞ്ഞുങ്ങൾ മരിക്കുമായിരുന്നുവെന്ന് ഗോരഖ്പുരിലെ ഡോക്ടർമാരൊന്നടങ്കം സാക്ഷ്യപ്പെടുത്തുേമ്പാഴാണ് കഫീലിന് ജാമ്യം കിട്ടുന്നതിനുള്ള വഴികളോരോന്നായി യോഗി സർക്കാർ അടച്ചു കൊണ്ടിരിക്കുന്നത്.
ശിശുഹത്യയെ തുടർന്ന് തെൻറ തട്ടകത്തിലെ ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കുഞ്ഞുങ്ങളുടെ മരണത്തെക്കാൾ അക്കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറഞ്ഞ കഫീലിനോടായിരുന്നു കലി. പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് യോഗി ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോയ ഉടൻ ഡോ. കഫീൽ സസ്െപൻഷനിലായി. അതിനുമുമ്പ് ജീവൻ ഭയന്ന് ഡോ. കഫീൽ അവധിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കൊപ്പം കഫീൽ അറസ്റ്റിലായത്.
ഗോരഖ്പുർ ഉപതെരഞ്ഞെടുപ്പിൽ വോെട്ടണ്ണൽ കേന്ദ്രത്തിൽനിന്ന് മാധ്യമങ്ങളെ പുറത്താക്കിയ ജില്ല മജിസ്ട്രേറ്റ് ആയിരുന്നു ആശുപത്രിയിലെ ശിശുഹത്യയിലും പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് ഇതിനായുണ്ടാക്കിയ പ്രത്യേക ദൗത്യസേന ഒമ്പതു പേർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തപ്പോൾ കഫീലിനെക്കൂടി ഉൾപ്പെടുത്തി. ആദ്യം ഇതേ ഡോക്ടർമാർക്കൊപ്പം ജയിലിൽ താമസിപ്പിച്ചിരുന്ന കഫീലിനെ പിന്നീട് സാദാ കുറ്റവാളികളുടെ സെല്ലിലേക്ക് മാറ്റി. ആദ്യമൊക്കെ ജയിലിൽ സന്ദർശകരെ കണ്ടിരുന്ന കഫീൽ രോഗബാധിതനായി ഇപ്പോൾ സന്ദർശകരെ കാണാനാകാതെ ആറു മാസമായി ജയിലിലാണ്.
ഒാക്സിജൻ വാങ്ങിയ വകയിൽ യോഗി സർക്കാർ വരുത്തിയ കുടിശ്ശിക നിരന്തരം ഒാർമിപ്പിച്ചിട്ടും അടക്കാതെ വന്നപ്പോൾ ആശുപത്രിയിലേക്കുള്ള ഒാക്സിജൻ വിതരണം ഏജൻസി നിർത്തിവെച്ചതാണ് കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിൽ കലാശിച്ചത്. അനുവാദമില്ലാതെ ലീവെടുത്തെന്നും ഉപാധികൾക്ക് വിരുദ്ധമായി സ്വകാര്യ ആശുപത്രി നടത്തിയെന്നുമാണ് കഫീലിനെതിരെ ഇപ്പോഴുള്ള കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.