രാജസ്ഥാന്‍ (ചുരു): കൂട്ടബലാത്സംഗത്തിന് ശേഷം ദേഹത്ത് കൂടി മോട്ടോര്‍ സൈക്കിള്‍ കയറ്റിയതിനെ തുടര്‍ന്ന് പരുക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. അരക്ക് താഴോട്ട് പക്ഷാഘാതം ബാധിച്ച 15കാരിയുടെ മൂത്രാശയത്തിനും കുടലിനും ഗുരുതരമായ പരുക്കാണ് ഉള്ളത്.
രാജസ്ഥാനിലെ ചുരുവില്‍ ക്രിസ്മസ് നാളില്‍ പുലര്‍ച്ചെ 3:30-ഓടെയായിരുന്നു സംഭവം. 12-ആം ക്ലാസില്‍ പഠിക്കുന്ന മകളെ അറിയാവുന്ന രണ്ട് പേരാണ് തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് നൽകിയ പരാതിയില്‍ പറയുന്നു. രാകേഷ്, നരേഷ് ഭാര്‍ഗവ എന്നിവര്‍ ചേര്‍ന്ന് മകളെ ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കൊണ്ടുപോയ ശേഷമാണ് ബലാത്സംഗം ചെയ്തതും മര്‍ദ്ദിച്ചതുമെന്നും പരാതിയില്‍ പറയുന്നു.
മകളുടെ സുരക്ഷ സംബന്ധിച്ച് പേടിയുണ്ടെങ്കിലും കേസുമായി മുന്‍പോട്ട് പോകാനാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ തീരുമാനം. ഇവരുടെ കുടുംബത്തിന് അടുത്തറിയാവുന്നവര്‍ തന്നെയാണ് പ്രതികള്‍. കേസുമായി മുന്‍പോട്ട് പോകുന്നതിനെതിരെ ഭീഷണി ഉണ്ടെന്നും പിതാവ് പറയുന്നു.
ജയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് പെണ്‍കുട്ടി. നട്ടെല്ലിനുണ്ടായ ഗുരുതര പരിക്ക് ഭേദമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.