ഹൂഗ്ലി: പശ്ചിമബംഗാളിൽ രാമ നവമിയോടനുബന്ധിച്ച് ആരംഭിച്ച സംഘർഷങ്ങളി അയവില്ല. തിങ്കളാഴ്ച രാത്രി വൈകി വീണ്ടും സംഘർഷം തുടങ്ങി. പശ്ചിമ ബംഗാളിലെ റിഷ്റയിലാണ് സംഘർഷം. ട്രെയിനുകളുൾപ്പെടെ റെയിൽവേയുടെ സ്വത്തുവകകൾ അക്രമികൾ നശിപ്പിച്ചു. രൂക്ഷമായ അക്രമം ട്രെയിൻ സർവീസിനെയും ബാധിച്ചു.
ലെവൽ ക്രോസിങ്ങിനു സമീപം അക്രമികൾ നടത്തിയ കല്ലേറിനെ തുടർന്ന്, ലോക്കൽ, മെയിൽ, എക്സ്പ്രസ് ട്രെയിൻ സർവീസുകൾ മൂന്നു മണിക്കൂറുോളം നിർത്തിവെച്ചുവെന്ന് കിഴക്കൻ മേഖല റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ കൗശിക് മിത്ര പറഞ്ഞു.
അർധരാത്രിക്ക് ശേഷമാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. നിരവധി ദീർഘദൂര ട്രെയിനുകൾ വളരെ വൈകി. കലാപം നിയന്ത്രിക്കാനായി ശക്തമായ സംവിധാനങ്ങൾ ഹൂഗ്ലിയിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.