ന്യൂഡൽഹി: സൗജന്യങ്ങൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ബി.ജെ.പി നേതാവിന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പ്രത്യേകം നന്ദിപറഞ്ഞു.
ഉപാധ്യായയുടെ ഹരജിയാണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ബി.ജെ.പി മുൻ വക്താവും സുപ്രീംകോടതി അഭിഭാഷകനുമാണ് അശ്വിനി കുമാർ ഉപാധ്യായ.
അതേസമയം, ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച വിധിയിൽ, കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായി സൗജന്യങ്ങൾ നിരോധിക്കണമെന്ന് വാദിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത സംതൃപ്തി പ്രകടിപ്പിക്കുകയും സുപ്രീംകോടതിയോട് നന്ദിയുള്ളവരായിരിക്കുമെന്ന് പ്രതികരിക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികകളിലോ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലോ സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് ജയിക്കുന്ന പ്രവണത തടയണമെന്നും ഇത് സമ്പദ്ഘടനക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും ഹരജിക്കാരൻ വാദിച്ചുവെന്ന് വിധിപ്രസ്താവത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.