ന്യൂഡൽഹി: മുൻമന്ത്രിമാർക്ക് ഒൗദ്യോഗികവസതിയിൽ കൂടുതൽ കാലം കഴിയാനാവില്ലെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ബോധിപ്പിച്ചു. രാജിവെച്ച മന്ത്രിക്ക് പൊതുഖജനാവിലെ പണമുപയോഗിച്ച് ഒൗദ്യോഗികവസതിയിൽ തങ്ങാനാവില്ല. മുൻമന്ത്രിമാർക്ക് ഒൗദ്യോഗികവസതി ഉപയോഗിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തർപ്രദേശിലെ നിയമം പരിേശാധിക്കുകയായിരുന്നു കോടതി.
രാജിവെച്ച മന്ത്രിമാർ ഒൗദ്യോഗികവസതികൾ ഒഴിയണമെന്ന 2016 ആഗസ്റ്റിലെ സുപ്രീംകോടതിവിധിയുടെ ലംഘനമാണ് ഉത്തർപ്രദേശിലെ ഇത് സംബന്ധിച്ച നിയമമെന്ന് ചൂണ്ടിക്കാണിച്ച് ലോക് പ്രഹാരി എന്ന സംഘടന പരമോന്നത കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഇടപെടാതിരുന്നാൽ മറ്റ് സംസ്ഥാനങ്ങളും ഇൗ കീഴ്വഴക്കം അനുകരിക്കുമെന്നും എൻ.ജി.ഒക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. സ്ഥാനമൊഴിഞ്ഞ മന്ത്രിമാർക്ക് ഒൗേദ്യാഗികവസതിക്കുപുറെമ പൊതുഖജനാവിലെ പണമുപയോഗിച്ച് കാറും ജീവനക്കാരെയും ഒക്കെ അനുവദിക്കുന്ന സംസ്ഥാനങ്ങളുെണ്ടന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുവദിക്കുന്ന സമത്വത്തിനുള്ള മൗലികാവകാശത്തിെൻറ ലംഘനമല്ലേ ഇതെന്ന് ഗോപാൽ സുബ്രഹ്മണ്യം കോടതിയിൽ ആരാഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ ഉത്തർപ്രദേശ് സർക്കാർ കൂടുതൽ സമയം തേടി. സർക്കാർവാദം കേൾക്കുന്നതിനായി കേസ് ജനുവരി 11ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.