മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് കോവിഡ് രോഗമുക്തനായി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ് കോവിഡ് രോഗമുക്തനായി. വ്യാഴാഴ്ച അദ്ദേഹത്തെ ഡൽഹി എയിംസിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ഏപ്രിൽ 19നായിരുന്നു കോവിഡ് ബാധിച്ച് എയിംസിലെ ട്രോമ കെയറിൽ പ്രവേശിപ്പിച്ചത്.

88കാരനായ മൻമോഹൻ സിങ് മാർച്ച് നാല്, ഏപ്രിൽ മൂന്ന് തീയതികളിലായി കോവാക്സിൻ ഡോസുകൾ സ്വീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവായ ശേഷം മുൻകരുതലിെൻറ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിൽ പ്രവേശിക്കുന്നതിെൻറ ദിവസങ്ങൾക്ക് മുമ്പ്, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. കോവിഡ് വാക്സിനേഷൻ പദ്ധതി കൂടുതൽ വിപുലീകരിക്കണമെന്നും വാക്സിൻ എടുക്കുന്നവരുടെ എണ്ണം കൃത്യമായി നിർണയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമുള്ള വാക്സിൻ സംബന്ധിച്ച കൃത്യമായ എണ്ണം കമ്പനികൾക്ക് കൈമാറണം. ഇതിന്‍റെ അടിസ്ഥാനത്തിൽ വാക്സിൻ നിർമിച്ച് നൽകാൻ സ്വകാര്യ കമ്പനികളോട് നിർദേശിക്കണം.

അടുത്ത ആറ് മാസത്തേക്ക് ആവശ്യമുള്ള കോവിഡ് വാക്സിൻ ഓർഡറുകൾ മുൻകൂട്ടി നൽകണം. സംസ്ഥാനങ്ങൾക്ക് എങ്ങനെ വാക്സിനുകൾ വിതരണം ചെയ്യുമെന്ന മാർഗരേഖ കേന്ദ്രം പുറത്തിറക്കണം തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം പ്രധാമന്ത്രിയോട് നിർദേശിച്ചത്. മൻമോഹൻ സിങ് കോവിഡ് പോസിറ്റീവായതിന് പിന്നാലെ, 'പൂർണാരോഗ്യത്തോടെ വേഗം സുഖമാകട്ടെ' എന്ന് മോദി ആശംസിച്ചിരുന്നു.

Tags:    
News Summary - Former Prime Minister Manmohan Singh Kovid has been diagnosed with the disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.