ന്യൂഡൽഹി: ആം ആദ്മി പാർട്ടി മുൻ എം.എൽ.എ ജർനൈൽ സിങ് (47) കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ അവസാനവാരമാണ് രജൗറി ഗാർഡൻ മുൻ എം.എൽ.എ കൂടിയായ ജർനൈൽ സിങ്ങിന് കോവിഡ് ബാധിച്ചത്. തുടർന്ന് രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
തീവ്രപരിചരണവിഭാഗത്തിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന് നെഞ്ചിൽ അണുബാധ കൂടുകയും നില ഗുരുതരമാകുകയും ചെയ്തിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സിങ്ങിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ജർനൈൽ സിങ്ങിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു. സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എന്നെന്നും ഓർക്കപ്പെടും -കെജ്രിവാൾ കുറിച്ചു
2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രജൗറി ഗാർഡനിൽ നിന്ന് മത്സരിച്ചാണ് സിങ് വിജയിച്ചത്. എന്നാൽ 2017ൽ എം.എൽ.എ സ്ഥാനം രാജിവെച്ച് പഞ്ചാബിലെ ലാംബി സീറ്റിൽ നിന്നും മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കഴിഞ്ഞ ആഗസ്റ്റിൽ ആക്ഷേം നിറഞ്ഞ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചതിന് സിങ്ങിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.