ഹൈദരാബാദ്: ചഞ്ചൽഗുഡ ജയിലിലെ തടവുകാർക്ക് ഇനി ചലച്ചിത്ര ഗാനങ്ങൾ കേൾക്കാം, പരിപ ാടികൾ അവതരിപ്പിക്കാം... തടവുജീവിതത്തിലെ മരവിപ്പ് മാറ്റാൻ ജയിലിൽ എഫ്.എം റേഡിയോ സ ൗകര്യം നിലവിൽവന്നു. തടവുകാരുടെ ക്രിയാത്മക കഴിവുകർ പരിപോഷിപ്പിക്കുകയും കുറ്റവാസനകളിൽനിന്ന് അവരെ മോചിപ്പിക്കുകയുമാണ് ആഭ്യന്തര എഫ്.എം റേഡിയോ നിലയത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഡി.ജി.പി വി.കെ. സിങ് പറഞ്ഞു.
പാട്ടും വിനോദപരിപാടികളും ആസ്വദിക്കുന്നതിനൊപ്പം തടവുകാരുടെ സ്വഭാവ രൂപവത്കരണവും വൈജ്ഞാനിക വികാസവും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. ദിവസവും വൈകുന്നേരം മൂന്നുമണി മുതൽ ഒരുമണിക്കൂറാണ് പ്രവർത്തനം. പരീക്ഷണം വിജയിച്ചാൽ സമയം വർധിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിലിലെ എല്ലാ സെല്ലുകളിലും സ്പീക്കർ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചില ദിവസങ്ങളിൽ പുറത്തുനിന്നുള്ള റേഡിയോ ജോക്കികളുമെത്തും. സമീപത്തെ സ്ത്രീകൾക്കായുള്ള പ്രത്യേക ജയിലിലും സൗകര്യപ്പെടുത്താൻ ഉദ്ദേശ്യമുണ്ട്. തുടർന്ന് ഏഴ് ജില്ല ജയിലിലുകളിലും റേഡിയോ സേവനം ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്ന് ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.