മുംബൈ: ലോക പ്രശസ്തനായ പാചക വിദഗ്ധനും മുംബൈ കാൻറീൻ, ഒാ പെഡ്രൊ റസ്റ്റാറൻറുകളുടെ സ്ഥാപകനുമായ ഫ്ലോയിഡ് കാർഡോസ് (59) കോവിഡ് ബാധയെ തുടർന്ന് ന്യൂയോർക്കിലെ ആശുപത്രിയിൽ അന്തരിച്ചു. ഒരാഴ്ച മുമ്പ് താൻ ന്യൂയോർക്കിലെ ഹോസ്പിറ്റലിൽ ചികിത്സയിലാണെന്ന് ഇൻസ്റ്റഗ്രാമിൽ ഇദ്ദേഹം കുറിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് -19 സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നത്.
മാർച്ച് എട്ടുവരെ മുംബൈയിൽ ഉണ്ടായിരുന്ന കാർഡോസ് മാർച്ച് ഒന്നിന് തെൻറ റസ്റ്റാറൻറിെൻറ അഞ്ചാം വാർഷികം ആഘോഷിച്ചിരുന്നു. ഇതിൽ 200 ഒാളം പേർ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് ബേക്കറിയുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തു.
ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ വിവരം മുംബൈയിലെ ആരോഗ്യ വകുപ്പിനെ അറിയിച്ചതായും പങ്കെടുത്ത പരിപാടികൾക്കുണ്ടായിരുന്നവരെ നേരിട്ട് വിവരം അറിയിക്കാൻ ശ്രമിക്കുന്നതായും ഇദ്ദേഹത്തിെൻറ കമ്പനി പ്രസ്താവന ഇറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.