ലഖ്നോ: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ യു.പിയിൽ 16 പേർ മരിച്ചു; 12 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഷാജഹാൻപുരിൽ മിന്നലേറ്റാണ് നാലു കുട്ടികളടക്കം ആറുപേർ മരിച്ചത്. ഏഴുപേർക്ക് പരിക്കുണ്ടെന്ന് യു.പി ദുരിതാശ്വാസ കമീഷണർ അറിയിച്ചു.
കനത്ത പ്രളയത്തെ തുടർന്ന് മറ്റു ജില്ലക്കാരായ 10 പേർക്കുകൂടി ജീവൻ നഷ്ടപ്പെട്ടു. ശനിയാഴ്ചത്തെ കണക്കാണിത്. 461വീടുകൾ നശിച്ചു. 18 വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങി. മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപ സഹായധനമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഓര്‍ച്ചയില്‍ സതര്‍ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മേഖല വെള്ളത്തിനടിയിലായി.
യമുന നദിയില്‍ ജലനിരപ്പുയര്‍ന്നു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയാണ്. മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡിലെ ഉയരംകൂടിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.