ന്യൂഡൽഹി: ഒടുവിൽ നെഹ്റുവിനെ ഉൾപ്പെടുത്തി അടുത്ത പോസ്റ്റർ പുറത്തിറക്കുമെന്ന് ഇന്ത്യൻ ചരിത്ര കൗൺസിൽ (ഐ.സി.എച്ച്.ആർ). 75ാം സ്വാതന്ത്ര്യദിനാേഘാഷത്തിെൻറ ഭാഗമായി കൗൺസിൽ പുറത്തിറക്കിയ പോസ്റ്ററിൽ ആദ്യ പ്രധാനമന്ത്രി നെഹ്റുവിനെ ഒഴിവാക്കിയത് പ്രതിപക്ഷ പാർട്ടികളിൽനിന്നടക്കം കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതോടെയാണ് നെഹ്റുവിനെയും ഉൾെപ്പടുത്തിയുള്ള പോസ്റ്ററുകൾ അടുത്തതായി വരുന്നുണ്ടെന്ന് കൗൺസിൽ അറിയിച്ചത്.
സ്വാതന്ത്ര്യസമരത്തിലെ ആരുടെയും പങ്കിനെ വിലകുറച്ചുകാണിക്കാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും വിവാദം അനാവശ്യമാണെന്നും കൗൺസിൽ അറിയിച്ചു. 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായ പോസ്റ്റുകളിലെ ഒന്ന് മാത്രമാണ് വിവാദമുണ്ടാക്കിയതെന്ന് കൗൺസിൽ ഉദ്യോഗസ്ഥൻ അറിയിച്ചു. സ്വയംഭരണാവകാശമുള്ള സ്ഥാപനം എന്നനിലയിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സെമിനാറുകൾ, ക്ലാസുകൾ തുടങ്ങിയവ കൗൺസിൽ നടത്തുകയാണ്.
നേരത്തേയുള്ള പോസ്റ്ററിൽ ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബി.ആർ. അംബേദ്കർ, സർദാർ വല്ലഭ്ഭായ് പട്ടേൽ, രാജേന്ദ്രപ്രസാദ്, മദൻ മോഹൻ മാളവ്യ എന്നിവർക്കൊപ്പം സംഘ്പരിവാർ നേതാവായിരുന്ന വീർ സവർക്കറുമാണ് ഉണ്ടായിരുന്നത്. നെഹ്റുവിനെ ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.