ന്യൂഡൽഹി: ദലിത് പ്രക്ഷോഭത്തിന് ബി.ജെ.പിയേയും ആർ.എസ്.എസിനേയും വിമർശിച്ച് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി. പുണെയിൽ ദലിത് റാലിക്ക് നേരെയുണ്ടായ ആക്രമണം ആർ.എസ്.എസിന്‍റെ ഫാസിസ്റ്റ് മുഖമാണ് വെളിപ്പെടുത്തുന്നതെന്നും രാഹുൽ പറഞ്ഞു. ഈ ഫാസിസ്റ്റ് ആശയസംഹിതയാണ് അടിച്ചമർത്തപ്പെടുന്നവർക്ക് നേരെയുള്ള അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദലിതുകൾ എന്നും സമൂഹത്തിന്‍റെ അടിത്തട്ടിൽ തന്നെ കഴിയേണ്ടവരാണ് എന്നാണ് ഫാസിസ്റ്റുകൾ ചിന്തിക്കുന്നത്. ഉനയിലെ പ്രക്ഷോഭവും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പ്രക്ഷോഭവും പുണെയിലെ ഭീമ-കൊറഗൺ ഗ്രാമത്തിലെ സംഭവവും ബി.ജെ.പിയുടെ ഫാസിസത്തിന് ഉദാഹരണങ്ങളാണെന്നും രാഹുൽ ഗാന്ധി ട്വീറ്ററിൽ പറഞ്ഞു.
ബഹുജൻ സമാജ്വാദ് പാർട്ടി നേതാവ് മായാവതി, സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും സംഭവത്തിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.