ന്യൂഡൽഹി: ബി.ജെ.പി നേതാക്കളെ തടഞ്ഞ് കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ. കാർഷിക നിയമങ്ങളെ പിന്തുണക്കുന്ന ബി.ജെ.പി നേതാക്കളെ വഴി തടയുമെന്ന് കർഷകർ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഹരിയാന ഡെപ്യൂട്ടി സ്പീക്കർ രൺബീർ ഗംഗ്വയുടെ കാർ സിർസ ജില്ലയിൽവെച്ച് കർഷകർ തടയുകയായിരുന്നു.
കല്ലേറിൽ കാറിന്‍റെ ചില്ല് തകർന്നെങ്കിലും ആർക്കും പരിക്കില്ല. രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി ഹരിയാനയുടെ വിവിധ ഇടങ്ങളിൽ കർഷകർ പ്രക്ഷോഭവുമായി തടിച്ചുകൂടിയിരുന്നു. തുടർന്ന് സർക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം ഫത്തേഹാബാദിൽ ഹരിയാന സഹകരണ മന്ത്രി ബൻവാരി ലാലിനും സിർസ എം.പി സുനിത ദഗ്ഗലിനും നേരെ പ്രതിഷേധമുണ്ടായിരുന്നു. ഫത്തേഹാബാദിൽ പൊലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡ് പൊലീസ് എടുത്തുമാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.