ബാരിക്കേഡുകൾ മാറ്റാൻ ബുൾഡോസറും ക്രെയിനുകളും, കണ്ണീർവാതകം തടയാൻ മാസ്കുകളും വെള്ളം ചീറ്റുന്ന യന്ത്രങ്ങളും

ന്യൂഡൽഹി: പൂർവാധികം ശക്തിയോടെ ഡൽഹി ചലോ സമരവുമായി മുന്നോട്ടുപോകാൻ കർഷക പ്രക്ഷോഭകർ. കൂടുതൽ കർഷകരും ട്രാക്ടറുകളും സമരത്തിൽ അണിനിരക്കും. പൊലീസിന്‍റെ ബാരിക്കേഡുകളും മുള്ളുവേലികളും എടുത്തുമാറ്റി മുന്നേറാൻ ബുൾഡോസറുകളും ക്രെയിനുകളും എത്തിച്ചു. സമാധാനപരമായാണ് തങ്ങൾ ഡൽഹി ലക്ഷ്യമാക്കി മാർച്ച് ചെയ്യുകയെന്നും അതിനനുവദിക്കണമെന്നും കർഷക നേതാവ് ജഗ്ജീത് സിങ് ദല്ലേവാൽ പറഞ്ഞു. അതേസമയം, ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവിലും ഡൽഹി അതിർത്തികളിലും കർഷകരെ നേരിടാനുള്ള ഒരുക്കം ശക്തമാക്കി.

കേന്ദ്ര സർക്കാറുമായി നടന്ന നാലാംവട്ട ചർച്ചയിലും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതായതോടെയാണ് ഇന്ന് സമരം പുന:രാരംഭിക്കുന്നത്. കേന്ദ്രം മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനായാണ് ദില്ലി ചലോ മാർച്ച് താൽക്കാലികമായി രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചിരുന്നത്. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങൾ എന്നിവക്ക് മാത്രം അഞ്ചു വർഷത്തേക്ക് താങ്ങുവില ഏർപ്പെടുത്താമെന്നായിരുന്നു കേന്ദ്ര നിർദേശം. ഇത് കർഷക സംഘടനകൾ തള്ളി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരമെന്നാണ് പ്രഖ്യാപനം.


പഞ്ചാബിൽ നിന്നുള്ള കർഷകരെ ഹരിയാന പൊലീസ് ശംഭു, കനൗരി അതിർത്തികളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ വെച്ചും കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചും തടഞ്ഞിട്ടിരിക്കുകയാണ്. ഇത് മറികടക്കാനുള്ള സംവിധാനങ്ങളുമായാണ് ബുധനാഴ്ച വീണ്ടും സമരം പുനരാരംഭിക്കുന്നത്. ബാരിക്കേഡുകൾ നീക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ അതിർത്തികളിലേക്ക് എത്തിച്ചു. കൈകളിൽ ധരിക്കാനുള്ള കൈയ്യുറകളും കണ്ണീർവാതകം പ്രതിരോധിക്കാനുള്ള മാസ്കുകളും വിതരണം ചെയ്യുന്നുണ്ട്.


കണ്ണീർ വാതക ഷെല്ലുകൾ നിർവീര്യമാക്കാൻ വെള്ളം ചീറ്റാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളും കർഷകർ സജ്ജമാക്കി. ഒരു കാരണവശാലും ഞങ്ങളെ ഡൽഹിയിൽ പ്രവേശിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കർഷകരുമായി ചർച്ച നടത്തി പരിഹാരം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ഞങ്ങളെ അനുവദിക്കണമെന്നും നേതാവ് സർവൻ സിങ് പാന്ഥേർ പറഞ്ഞു. ഹരിയാനയിലെ സ്ഥിതി കശ്‌മീരിലെ പോലെയാണ്. ഇനി എന്ത് സംഭവിച്ചാലും ഉത്തരവാദി സർക്കാറായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ടോ മൂന്നോ ഇനങ്ങൾക്കുമാത്രം താങ്ങുവിലയെന്ന കേന്ദ്ര നിർദേശം ചില കർഷകരെ മാത്രം സഹായിക്കുന്നതാണെന്നും മറ്റുള്ളവരെ പ്രയാസത്തിലാക്കുമെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്. രണ്ടോ മൂന്നോ വിളകൾക്ക് മാത്രം താങ്ങുവില നൽകുംവഴി 1.5 ലക്ഷം കോടി അധിക ബാധ്യത വരുമെന്നാണ് സർക്കാർ നിലപാടെങ്കിൽ എല്ലാ വിളകൾക്കും അത് ബാധകമാക്കിയാൽ 1.75 ലക്ഷം കോടിയേ വരൂ എന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Farmers Bring Bulldozers, Earth-Moving Machines to Shambhu Border in Bid to Restart Protest March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.