ആന്ധ്രപ്രദേശിൽ കുടുംബത്തിലെ നാലുപേർ ആത്മഹത്യചെയ്ത നിലയിൽ

ചിറ്റൂർ: ആന്ധ്രപ്രദേശിൽ കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചിന്ന തയ്യൂർ ഗ്രാമത്തിലെ രംഗരാജപുരത്ത് തിങ്കളാഴ്ചയാണ് സംഭവം. കുടുംബകലഹമാണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സുധാകർ, ഭാര്യ സിന്ധുപ്രിയ, മക്കളായ ശ്രീലത(7), മധുപ്രിയ (5) എന്നിവരാണ് മരിച്ചത്. 

സുധാകറും സിന്ധുപ്രിയയും 10വർഷങ്ങൾക്കു മുമ്പാണ് വിവാഹിതരായത്. കഴിഞ്ഞ കുറച്ചുമാസമായി ഇരുവരും തമ്മിൽ പതിവായി വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച ഇത് രൂക്ഷമായതായും നാട്ടുകാർ പറഞ്ഞു. ഉച്ചയോടെ സിന്ധുപ്രിയ സമീപത്തെ കിണറ്റിലേക്ക് മക്കളെ എറിഞ്ഞ ശേഷം ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 

വൈകീട്ട് മൂന്നരയോടെ ജോലി കഴിഞ്ഞെത്തിയ സുധാകർ ഭാര്യയെയും മക്കളെയും കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് ഇവരെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സുധാകർ സമീപത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. ഗ്രാമവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ചിറ്റൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Family of four commits suicide in Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.