ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബി.ജെ.പി ഉപയോഗിക്കുന്നുവെന്ന വാദം ശക്തിപ്പെട വെ അതിന് തെളിവായി രണ്ടു സംഭവങ്ങൾ. ചാവേർ ആദിൽ അഹ്മദ് ദാറിെൻറ മുഖം മോർഫ് ചെയ്ത് രാഹുലിെൻറ അടുത്ത് ന ിർത്തിയ ഫോേട്ടായാണ് അതിലൊന്ന് എങ്കിൽ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പ്രിയങ്ക ഗാന്ധി ചിരിക്കുന്ന ുവെന്ന് കാണിച്ചുള്ള വ്യാജ വിഡിയോ ആണ് മറ്റൊന്ന്.
ഇത് രണ്ടും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ‘ഇന്ത്യൻ സൈനികരെ ആക്രമിച്ച ഇയാൾ രാഹുൽ ഗാന്ധിയുടെ ഉറ്റസുഹൃത്താണെന്നും ഇൗ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആവാൻ സാധ്യതയില്ലേ’ എന്നുമുള്ള അടിക്കുറിപ്പുകളോടെയാണ് േഫാേട്ടാ പ്രചരിപ്പിക്കുന്നത്. ആശിഷ് സിങ് രാജ എന്ന മോദി ചിത്രം വെച്ചുള്ള ട്വിറ്റർ അക്കൗണ്ടിൽ ആണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. 2014ലെ ലോക്സഭ തെരെഞ്ഞടുപ്പ് പ്രചാരണത്തിനിടെ യു.പിയിലെ ബരാബങ്കിയിലെ ഹാജി വാരിസ് അലി ദർഗയിൽ എടുത്ത രാഹുലിെൻറ യഥാർഥ ചിത്രത്തിൽ ആണ് മോർഫിങ് നടത്തിയത്.
പുൽവാമ ദുരന്തം നടന്ന് തൊട്ടുപിന്നാലെ അങ്കൂർ സിങ് എന്ന പ്രൊഫൈലിൽനിന്നാണ് പ്രിയങ്ക ഗാന്ധി വാർത്തസമ്മേളനത്തിനിടെ ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെ 11 സെക്കൻഡ് മാത്രമുള്ള വിഡിയോ പോസ്റ്റ് ചെയ്തത്. ‘വളരെ വളരെ നന്ദി’ എന്ന വാക്കുകൾ ഉച്ചരിച്ചുകൊണ്ട് പ്രിയങ്ക എഴുന്നേൽക്കുന്ന ദൃശ്യമാണിതിലുള്ളത്. എന്നാൽ, ജവാൻമാരുടെ കൊലയിൽ അനുശോചനം പ്രകടിപ്പിച്ച് അൽപനേരം സംസാരിച്ചതിനുശേഷം അവർ അവസാനം പറഞ്ഞ വാക്കുകൾ മാത്രം എഡിറ്റ് ചെയ്തെടുത്ത് വ്യാജ വിഡിയോ നിർമിക്കുകയായിരുന്നു.
‘നിങ്ങൾക്കറിയാവുന്നതുപോലെ ഇൗ വാർത്ത സമ്മേളനം വിളിച്ചത് ചില രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു. എന്നാൽ, നമ്മുടെ ജവാൻമാർ രക്തസാക്ഷിത്വം വരിച്ച പുൽവാമയിലെ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ രാഷ്ട്രീയം ചർച്ചചെയ്യുന്നത് ഉചിതമല്ല. ജവാൻമാരുടെ കുടുംബത്തോടും മുഴുവൻ രാജ്യനിവാസികളോടും ഒപ്പമുണ്ടെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. ഇതുകഴിഞ്ഞ് മുന്നിലിരിക്കുന്നവർക്ക് നന്ദി അറിയിച്ച അവർ എല്ലാവരും എഴുന്നേറ്റുനിന്ന് രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്നും പറഞ്ഞു. ഇൗ വിഡിയോയിൽ എവിടെയും പ്രിയങ്ക ചിരിക്കുന്ന ദൃശ്യം കാണാനാവില്ല. മോദിയെ ഫോളോ ചെയ്യുന്നയാളാണ് വ്യാജ വിഡിയോ പോസ്റ്റ് ചെയ്ത അങ്കൂർ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.