ന്യൂഡൽഹി: 16ാം ലോക്സഭ പിരിച്ചുവിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും ഔദ്യോഗിക ബംഗ്ലാവുകൾ ഒഴിയാതിരുന്ന 200ലേറെ എം.പി മാർക്ക് അന്ത്യശാസനം. ഏഴു ദിവസത്തിനകം ഇവരോട് വീടൊഴിയാൻ കേന്ദ്രം ആവശ്യപ്പെട്ടു. മുൻ എം.പിമാരുടെ ബംഗ്ലാവുക ളുടെ വൈദ്യുതി, കുടിവെള്ള ബന്ധം മൂന്നു ദിവസത്തിനകം വിേഛദിക്കാൻ ഹൗസിങ് കമ്മിറ്റി ചെയർമാൻ സി.ആർ പാട്ടീൽ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
സഭ പിരിച്ചു വിട്ട് ഒരുമാസത്തിനകം വീടൊഴിയണമെന്നാണ് നിയമം. ബംഗ്ലാവുകൾ ഒഴിഞ്ഞുകൊടുക്കാത്തതിനാൽ പുതിയ എം.പിമാർക്ക് വെസ്റ്റേൺ കോർട്ടിലും െഗസ്റ്റ്ഹൗസുകളിലുമാണ് താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. മേയ് 25നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ ലോക്സഭ പിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.