വിവാഹം കഴിപ്പിക്കാനായി പീഡനം: പരാതിയുമായി ബി.ജെ.പി മുൻ എം.എൽ.എയുടെ മകൾ

ഭോപാൽ: വിവാഹം കഴിപ്പിക്കാനായി വീട്ടുകാർ നിരന്തരം കുത്തിവെപ്പുൾപ്പെടെ നൽകി പീഡിപ്പിച്ചുവെന്ന് മധ്യപ്രദേശ ിലെ ബി.ജെ.പി മുൻ എം.എൽ.എയുടെ മകൾ പൊലീസിൽ പരാതി നൽകി. ഭോപാൽ സെൻട്രലിലെ മുൻ എം.എൽ.എ സുരേന്ദ്ര നാഥ് സിങ്ങിെൻറ 28കാര ിയായ മകൾ ഭാരതി സിങ്ങാണ് മറ്റൊരു എം.എൽ.എയുടെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടത്. സുരക്ഷ വേണമെന്ന് ജബൽപുരിലെ മധ്യപ്രദേശ് ഹൈകോടതിയിൽ ഹരജി നൽകിയിട്ടുമുണ്ട്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന മകളെ ഒക്ടോബർ 16 മുതൽ കാണാനില്ലെന്നു കാണിച്ച് സുരേന്ദ്രനാഥ് കമലനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അഭിഭാഷകനായ അങ്കിത് സക്സേന വഴി ഹൈകോടതിയിൽ ഭാരതി സിങ് പീഡന വിവരം വിശദമാക്കി സുരക്ഷ ആവശ്യപ്പെട്ടത്.

‘‘പത്തു വർഷത്തോളമായി പീഡനം സഹിക്കുന്നു. പലവട്ടം വീടുവിട്ടിറങ്ങി. ഇപ്പോൾ എെൻറ ആഗ്രഹത്തിന് എതിരായി വീട്ടുകാർ എം.എൽ.എയുടെ മകനെ വിവാഹം കഴിപ്പിക്കാൻ സമ്മർദം ചെലുത്തുന്നു. മരുന്നു കഴിപ്പിക്കുകയും കുത്തിവെക്കുകയും ചെയ്തു. എനിക്ക് മാനസിക പ്രശ്നങ്ങളില്ല. രേഖകളെല്ലാം കെട്ടിച്ചമച്ചവയാണ്. ഞാൻ ക്രിസ്ത്യാനിയുടെയോ മുസ്ലിമിെൻറയോ ഒപ്പമല്ല. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയതാണ്’’ -ഭാരതി സിങ് വിഡിയോ ക്ലിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - Ex-Madhya Pradesh BJP MLA's Daughter Alleges Torture over Marriage -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.