ചെന്നൈ: ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താനാവുമെന്ന് തെളിയിക്കാ ൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നടനും ഡിണ്ടുഗൽ ലോക്സഭ മണ്ഡലത്തിലെ ന ാം തമിഴർ കക്ഷി സ്ഥാനാർഥിയുമായിരുന്ന മൻസൂർ അലിഖാൻ സുപ്രീംകോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഡിണ്ടുഗലിൽ ഡി.എം.കെയുടെ വേലുച്ചാമിയാണ് വിജയിച്ചത്. 54,957 വോട്ടുകൾ നേടി മൻസൂർ അലിഖാൻ നാലാം സ്ഥാനത്തായിരുന്നു.
മൻസൂർ അലിഖാെൻറ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണവും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇ.വി.എമ്മുകളിലെ കൃത്രിമ സാധ്യത സംബന്ധിച്ച് സമർപ്പിച്ച ഹരജികൾ കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.