ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി തെറ്റായ കൈകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഡ്നി ഡയലോഗിനെ വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് മോദിയുടെ പരാമർശം. എല്ലാ ജനാധിപത്യ രാജ്യങ്ങളും ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണം. തെറ്റായ കരങ്ങളിൽ ഡിജിറ്റൽ കറൻസി എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ മേഖലയിൽ ഇന്ത്യയിൽ വൻ പുരോഗതിയുണ്ടാവുന്നുണ്ടെന്നും മോദി പറഞ്ഞു. ഡിജിറ്റൽ സാങ്കേതിക വിദ്യ ഗവേൺസ്, എംപവർമെന്‍റ്, കണക്ടിവിറ്റി, ഡെലിവറി, വെൽഫെയർ എന്നിവക്കായെല്ലാം ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്. ആഗോളരംഗത്ത് മത്സരത്തിനുള്ള ഏറ്റവും വലിയ ഉപകരണമായി ടെക്നോളജി മാറുകയാണെന്നും മോദി പറഞ്ഞു.
തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശക്തി. എന്നാൽ, ഇത് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു. ക്രിപ്റ്റോ കറൻസിക്ക് നിരോധനമേർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ, ക്രിപ്റ്റോ കറൻസിക്ക് അനുമതി നൽകണമെന്നാണ് ഇതുമായി ബന്ധപ്പെട്ട സമിതിക്ക് മുമ്പാകെ എം.പിമാർ ആവശ്യപ്പെട്ടത്. അതേസമയം, ക്രിപ്റ്റോ കറൻസിക്കെതിരെ ശക്തമായ നിലപാടാണ് ആർ.ബി.ഐ സ്വീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.