ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പുറത്ത്. ഉത്തർപ്രദേശിൽ ഉപതെര ഞ്ഞെടുപ്പ് നടന്ന 11 മണ്ഡലങ്ങളിൽ എട്ടിടത്ത് എൻ.ഡി.എയും രണ്ടിടത്ത് സമാജ്വാദി പാർട്ടിയും ഒരിടത്ത് ബഹുജൻ സമാജ ്വാദി പാർട്ടിയും മുന്നേറുകയാണ്.
ഗുജറാത്തിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ഒരു സീറ്റിൽ ബി. ജെ.പിയാണ് ജയം നേടിയത്. ബീഹാറിലാകട്ടെ ആർ.ജെ.ഡിയാണ് നേട്ടമുണ്ടാക്കിയത്. ഉവൈസിയുടെ എ.ഐ.എം.ഐ.എം വരവറിയിച്ചതും ശ്രദ്ധേയമാണ്. രാജസ്ഥാനിൽ മാൻഡ്വാ മണ്ഡലത്തിൽ കോൺഗ്രസാണ് ജയം നേടിയത്. പഞ്ചാബിലും ജനവിധി കോൺഗ്രസിനൊപ്പം നിന്നു.
ഒഡീഷയിൽ ബി.ജെ.ഡിയുടെ റിതു സിൻഹ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചത്. തെലുങ്കാനയിൽ ടി.ആർ.എസാണ് മുന്നേറ്റം നടത്തിയത്. തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും എ.ഐ.എ.ഡി.എം.കെ വിജയിച്ചു. ആസാമിലെ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പിയാണ് ജയം നേടിയത്. ഹിമാചലിലെ രണ്ട് സീറ്റിലും ബി.ജെ.പിയാണ് നേട്ടമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.