ന്യൂഡൽഹി: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വാർത്ത കൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കു നേരെയുള്ള പൊലീസിെൻറ ബലപ്രയോ ഗവും ഏകപക്ഷീയമായ തടസ്സമുണ്ടാക്കലും ആശങ്കയുളവാക്കുന്നുവെന്ന് എഡിറ്റേഴ്സ് ഗിൽഡ്. ഇത്തരം നടപടി മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തുകയാണെന്നും രാജ്യത്തെ പത്രാധിപന്മാരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി.
ഇതുപോലുള്ള സാഹചര്യങ്ങളിൽ മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തകയല്ല, അതിന് സഹായം ചെയ്യുകയാണ് പൊലീസിെൻറ കടമയെന്നും ഗിൽഡ് പറഞ്ഞു. ‘രാജ്യത്ത് നടപ്പാക്കിയ ലോക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ, മാധ്യമങ്ങളെ അവശ്യ സേവനമായി പ്രഖ്യാപിച്ചിരിക്കുന്നു എന്ന കാര്യം സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സർക്കാറുകൾ പൊലീസിനെ വീണ്ടും ഓർമിപ്പിക്കണം. മാധ്യമധർമം നിർവഹിക്കാൻ നിയമപാലകർ അനുവദിക്കണം’ -പ്രസ്താവനയിൽ ഗിൽഡ് ആവശ്യപ്പെട്ടു.
സ്വതന്ത്ര മാധ്യമപ്രവർത്തനം അനിവാര്യമായ ഇത്തരം സാഹചര്യങ്ങളിൽ നിയമപാലകരുടെ ഭാഗത്തുനിന്നുള്ള അമിതാധികാരപ്രയോഗവും തടസ്സപ്പെടുത്തലും ഏറെ പ്രതികൂലമായി ബാധിക്കും.
കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് അനുയോജ്യമായ രീതിയിൽ ദിവസവും മന്ത്രിതലത്തിൽതന്നെ ബ്രീഫിങ് നടത്തണമെന്നും മാധ്യമങ്ങൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ ഇത് അനിവാര്യമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.