ബംഗളൂരു: ബിസിനസുകാരെൻറ വീട്ടില്‍ വ്യാജ റെയ്ഡ് നടത്തി ആറുലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെയും സഹായിയെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മൾട്ടി ടാസ്ക്കിങ് സ്റ്റാഫായ ഡി. ചന്നകേശവലു, സഹായി വീരേഷ് എന്നിവരാണ് അറസ്റ്റിലായത്.
ഹോട്ടല്‍ നടത്തിപ്പുകാരനായ ബംഗളൂരു സ്വദേശിയില്‍നിന്നാണ് ഇവര്‍ പണം തട്ടിയത്. ഹോട്ടലിെൻറ പേരില്‍ ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഉടമയുടെ വീട്ടില്‍ റെയ്ഡ് നടത്തണമെന്നും ചന്നകേശവലു അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാളും സഹായിയും രണ്ടുകോടി രൂപ നല്കിയാല് കേസുകള്‍ ഒഴിവാക്കിത്തരാമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍, ഇത്രയും തുക തെൻറ പക്കലില്ലെന്ന് അറിയിച്ച ബിസിനസുകാരന് തല്ക്കാലം ആറുലക്ഷം രൂപ നല്കി. ബാക്കി തുക ഹോട്ടലിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയ ബിസിനസുകാരൻ സി.ബി.ഐ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് പണം വാങ്ങാൻ ചന്നകേശവലുവും സഹായിയും എത്തിയതോടെ സി.ബി.ഐ ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.