ന്യൂഡൽഹി: ബിസ്കറ്റ്, ബ്രീഫ്സ് (അടിവസ്ത്രം), ബൈക്ക്, ബൂസ് (മദ്യം) ഇവ നാലും വിപണിയിൽ എങ് ങനെ നിൽക്കുന്നുവോ അതായിരിക്കും ജനങ്ങളും വിപണിയും തമ്മിലുള്ള ബന്ധത്തിെൻറ സൂചകമെ ന്നാണ് ഇതുവരെയുള്ള കണക്ക്. ഈ അനുമാനം വെച്ച് നോക്കുേമ്പാൾ, മേൽപറഞ്ഞ നാലുഘടകങ് ങളുടെയും വിൽപനയുടെ ഗ്രാഫ് താഴോട്ട് നീങ്ങുകയാണ്. ഉപഭോഗത്തെക്കുറിച്ചുള്ള ഭാഗി ക ചിത്രമാണ് ഈ നാല് ഘടകങ്ങളും സൂചിപ്പിക്കുകയെങ്കിലും മറ്റ് കാര്യങ്ങളുമായി ചേർത്തുവെക്കുേമ്പാൾ, എങ്ങോട്ടാണ് സമ്പദ്വ്യവസ്ഥയുടെ പോക്കെന്നും അത് മൊത്ത ആഭ്യന്തര ഉൽപാദനത്തെ (ജി.ഡി.പി) എങ്ങനെ ബാധിക്കുമെന്നും വ്യക്തമാകും. ബിസ്കറ്റു മുതൽ മദ്യം വരെയുള്ള നാലു കാര്യങ്ങൾക്കപ്പുറത്തുള്ള ഘടകങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തൽ ഇങ്ങനെയാണ്:
ആളുകൾ സാധനങ്ങൾ വാങ്ങുന്ന തോത് കുറഞ്ഞിരിക്കുന്നു. ഇത് എല്ലാ മേഖലകളിലും വ്യക്തമാണ്. രാജ്യത്തെ ഏറ്റവും വലിയ ബിസ്കറ്റ് നിർമാതാക്കളായ പാർലെയിൽ ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. വിപണിയിലെ പ്രതിസന്ധി മൂലം അവർ 10,000 ജീവനക്കാരെ പിരിച്ചുവിടുകയാണ്. എഫ്.എം.സി.ജി വിഭാഗത്തിൽ ബിസ്കറ്റിനെയും ഉപ്പുള്ള സ്നാക് വിഭാഗത്തെയുമാണ് പ്രതിസന്ധി ഏറ്റവും ബാധിച്ചത്. ബ്രിട്ടാനിയക്ക് പിറകെയും പ്രതിസന്ധിയുടെ കരിനിഴലുണ്ട്. ജൂണിലെ സാമ്പത്തിക പാദത്തിൽ ഇവരുടെ ലാഭം 3.5 ശതമാനം കുറഞ്ഞു. ജനങ്ങളുടെ ആളോഹരി ചെലവാക്കൽ തുക 2010-14ലെ കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. 13.3 ശതമാനമുണ്ടായിരുന്ന ചെലവഴിക്കൽ തുക 9.5 ശതമാനമായി ചുരുങ്ങി. ഇതാണ് വിപണിയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിലെ കുറവിന് പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു.
ബിസ്കറ്റ് വിപണി പോലെയാണ് അടിവസ്ത്ര വിപണിയുടെ അവസ്ഥയും. ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ ഈ മേഖലയിൽ വലിയ തകർച്ചയുണ്ടായി. കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും മോശം കച്ചവടമാണ് ഇന്ത്യൻ അടിവസ്ത്രവിപണിയിലെ നാല് പ്രമുഖ ബ്രാൻഡുകൾ രേഖപ്പെടുത്തിയത്. ജോക്കി ബ്രീഫുകൾ നിർമിക്കുന്ന പേജ് ഇൻഡസ്ട്രീസ് കനത്ത മന്ദതയിലാണ്. വി.ഐ.പിക്ക് 20 ശതമാനം കച്ചവടം ഇടിഞ്ഞു. പുരുഷന്മാരുടെ അടിവസ്ത്ര വിപണി സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം അളക്കാനുള്ള മികച്ച സൂചകമാണെന്നാണ് കരുതുന്നത്. ഈ രംഗത്തെ തകർച്ച, സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണെന്നാണ് വ്യക്തമാക്കുക. മദ്യരംഗത്തിനും സിഗരറ്റ് വ്യവസായത്തിനും മെച്ചപ്പെട്ട വിവരം പങ്കുവെക്കാനില്ല. ഇരുചക്ര വാഹന വിപണി 16.82 ശതമാനം ഇടിഞ്ഞു. വാണിജ്യ വാഹന വിപണിയെ മന്ദത ഗുരുതരമായി ബാധിച്ചു. ഇവിടെ ഇടിവുണ്ടായത് 25.71 ശതമാനമാണ്. കാർ വിപണിയാകട്ടെ 30.98 ശതമാനം കൂപ്പുകുത്തി. കഴിഞ്ഞ 20 വർഷത്തെ ഏറ്റവും മോശം അവസ്ഥയാണിത്.
വളർച്ച വീണ്ടും കുറഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു. ഉപഭോഗത്തിലെ കുറവ്, നിക്ഷേപത്തിലെ മന്ദത, സേവന മേഖലയുടെ കാര്യക്ഷമതയില്ലായ്മ തുടങ്ങിയ കാര്യങ്ങൾ ഈ അവസ്ഥ തുടരാൻ കാരണമായേക്കും. 2018-19 കാലത്തെ ഇന്ത്യയിലെ വളർച്ചനിരക്ക് 6.8 ശതമാനമായാണ് കുറഞ്ഞത്. ഇത് 2014-15 മുതലുള്ള ഏറ്റവും മോശം നിലയാണ്. ഉപഭോഗത്തിലെ വൻ കുറവാണ് ഇതിന് പ്രധാന കാരണം. ഏപ്രിൽ-ജൂൺ പാദത്തിലെ ഔദ്യോഗിക ജി.ഡി.പി കണക്ക് ആഗസ്റ്റ് 30ന് പുറത്തുവരും. അന്ന് കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.