ന്യൂഡൽഹി: ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ച അമേരിക്കൻ നടപടി കൾക്ക് ഇന്ത്യയുടെ തിരിച്ചടി. ബദാം, അക്രൂട്ട്, പയർ വർഗങ്ങൾ ഉൾപ്പെടെ 29 അമേരിക്കൻ ഉൽ പന്നങ്ങളുെട ഇറക്കുമതി തീരുവ കൂട്ടാൻ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു. ഈ മാസം 16 മുതൽ നികുതി വർധന പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച വിവരം അമേരിക്കയെ അറിയിച്ചതായും ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
നേരത്തെ ഇന്ത്യയുടെ ഉരുക്ക്, അലൂമിനിയം തുടങ്ങിയ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ 25 ശതമാനം വർധനയാണ് അമേരിക്ക വരുത്തിയത്. ഇതിെൻറ പ്രതികാര നടപടിയെന്ന നിലയിൽ അമേരിക്കൻ ഉൽപന്നങ്ങൾക്കും നികുതി വർധിപ്പിക്കാൻ 2018 ജൂൺ 21ന് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ അമേരിക്ക രംഗത്തെത്തിയതോടെ തീരുമാനം ഇന്ത്യ പലതവണ നീട്ടിവെച്ചു.
വിഷയത്തിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തിയെങ്കിലും തീരുമാനം ഇന്ത്യക്ക് അനുകൂലമാകാത്ത സാഹചര്യത്തിലാണ് അമേരിക്കൻ ഉൽപന്നങ്ങൾക്കും ഇറക്കുമതി തീരുവ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതി ചുങ്കത്തിലൂടെ വർഷാവർഷം 217 മില്യൺ യു.എസ് ഡോളറാണ് ഇന്ത്യയുടെ വരുമാനം. എന്നാൽ, പുതിയ നികുതി വർധന യു.എസിൽനിന്ന് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ വ്യാപാരികൾക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.