ന്യൂഡൽഹി: മദ്യപിച്ചയാൾ ഓടിച്ച കാറിടിച്ച് രണ്ട് ട്രാഫിക് പൊലീസുകാർക്ക് പരിക്ക്. മദ്യപിച്ച് വാഹനമോടിച്ചതിനുള്ള പിഴയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ട്രാഫിക് ഉദ്യോഗസ്ഥരെ വാഹനമിടിച്ചത്. ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടി സേ് രജിസ്റ്റർ ചെയ്തു.
ട്രാഫിക് ഹെഡ് കോൺസ്റ്റബിൾമാരായ വികാസ്, സുരത് എന്നിവർക്കാണ് പരിക്കേറ്റത്. സുരത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും വികാസിന് തലക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ദ്വാരക ജെ.ജെ. കോളനിയിലെ സന്തോഷ് (31) എന്നയാളാണ് പ്രതി. ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. അനുവദനീയമായതിന്റെയും ആറ് മടങ്ങ് കൂടുതൽ മദ്യത്തിന്റെ അംശം ഇദ്ദേഹത്തിന്റെ ശരീരത്തിലെത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ പ്രതിക്കതിരെ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.