ബംഗളൂരു: കർണാടകയിൽ സർക്കാറിനെ സംരക്ഷിക്കാൻ നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. എം.എൽ.എമാരെ അനുനയിപ്പി ക്കാനുള്ള നീക്കങ്ങൾ ഡി.കെ ശിവകുമാറിൻെറ നേതൃത്വത്തിലാണ് നടക്കുന്നത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഡി. കെ ശിവകുമാർ വിമത എം.എൽ.എ എം.ടി.ബി നാഗരാജുമായി കൂടിക്കാഴ്ച നടത്തി. വിമത എം.എൽ.എമാരെ തിരിച്ച് സ്വന്തം പാളയത്തിലേ ക്ക് എത്തിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസും ജെ.ഡി.എസും നടത്തുന്നത്.
സ്വന്തം എം.എൽ.എമാരുടെ കൂട്ടരാജി പ്രതിസന്ധിയിലാക്കിയ കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ സഭയിൽ വിശ്വാസവോട്ട് നേരിടാൻ തീരുമാനിച്ചിരുന്നു. 16 എം.എൽ.എമാരുടെ രാജിയടക്കം 18 പേരുടെ പിന്തുണ നഷ്ടമായ സർക്കാർ, വിഷയത്തിൽ സുപ്രീംകോടതി ഇടപെടൽകൂടി വന്നതോടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസാന ശ്രമത്തിെനാരുങ്ങുകയാണ്.
10 വിമത എം.എൽ.എമാരുടെ കാര്യത്തിൽ തൽസ്ഥിതി തുടരാനാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. എം.എൽ.എമാരെ അയോഗ്യരാക്കണോ രാജി സ്വീകരിക്കണോ എന്ന തർക്കമാണ് മുന്നിലുള്ളതെന്നും ഭരണഘടനാപരമായ വിഷയങ്ങൾകൂടി പരിേശാധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.